പ്രേമം സിനിമ: ഒരാള്‍കൂടി അറസ്റില്‍
Wednesday, July 29, 2015 12:20 AM IST
തിരുവനന്തപുരം: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ക്കൂടി അറസ്റിലായി. കാച്ചാണി തറട്ട സ്വദേശി രഞ്ജുവാണ് (25) അറസ്റിലായത്.

സെന്‍സര്‍ ബോര്‍ഡിലെ കരാര്‍ ജീവനക്കാരനായിരുന്ന അരുണ്‍കുമാറില്‍നിന്നു സിനിമ പെന്‍ഡ്രൈവിലേക്ക് ആദ്യമായി കോപ്പി ചെയ്തത് ഇയാളാണ്. ആന്റി പൈറസി സെല്‍ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയാണ് രഞ്ജുവിനെ അറസ്റ് ചെയ്തത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കി കസ്റഡിയില്‍ വാങ്ങും. നേരത്തേ പിടിയിലായവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഞ്ജുവിനെ സ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ഡിവൈഎസ്പി എം. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ് രേഖപ്പെടുത്തുകയായിരുന്നു.


അരുണ്‍കുമാര്‍ കൈമാറിയ പെന്‍ഡ്രൈവ് രഞ്ജുവിലൂടെയാണു കൂടുതല്‍ പേരിലേക്കെത്തിയതെന്നാണു കണ്െടത്തല്‍. ഇവരില്‍ ചിലര്‍ വിദേശത്തേക്കു കോപ്പി കടത്തിയതായും സൂചനയുണ്ട്. സിനിമ കൈമാറ്റം ചെയ്ത കണ്ണികളില്‍ ചിലര്‍ പോലീസ് നിരീക്ഷണത്തിലാണ്.

തിങ്കളാഴ്ച അറസ്റിലായവരെ തെളിവെടുപ്പിനായി തിരുവല്ലത്തെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തിച്ചു. ചോദ്യംചെയ്യലില്‍ പറഞ്ഞ കാര്യങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ തെളിവെടുപ്പില്‍ ലഭ്യമായെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇവരെയും ഇന്നു കോടതിയില്‍ ഹാജരാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.