നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ ആരംപുളിയുടെ നാര്
നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ ആരംപുളിയുടെ നാര്
Wednesday, July 29, 2015 12:31 AM IST
ജിതേഷ് ചെറുവള്ളി

മറയൂര്‍: നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ ആരംപുളിയുടെ നാര് കത്തിക്കുന്നതു ഗുണകരമാണന്ന് ആദിവാസികള്‍. വന്യമൃഗങ്ങള്‍ പ്രവേശിക്കാത്ത മുതുവാ വിഭാഗക്കാരുടെ കൃഷിയിടങ്ങള്‍ എന്നും പ്രദേശവാസികള്‍ക്കു അത്ഭുതമാണ്.

വനത്തിനുള്ളില്‍ കാണപ്പെടുന്ന ആരം മരത്തിന്റെ നാരെടുത്ത് പാറയിലിട്ട് ഉണക്കിയെടുത്തു കയര്‍ രൂപത്തിലാക്കി കത്തിക്കുമ്പോള്‍ ഉണ്ടാകൂന്ന പുകയും മണവും കാട്ടാനക്കൂട്ടത്തെ തുരത്തുമെന്നാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തിലുള്ള തായണ്ണന്‍ ആദിവാസി കുടിയിലെ കാണി ചന്ദ്രന്‍ പറയുന്നത്.

മരത്തിനു ഒട്ടും ദോഷം വരാത്തരീതിയില്‍ നാര് എടുത്താല്‍ മാത്രമേ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കൂ എന്നാണ് ഇവര്‍ പറയുന്നത്.

കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലും മൂന്നാര്‍, മറയൂര്‍ പോലുള്ള ടൌണ്‍ പ്രദേശങ്ങളില്‍ പോലും എത്തിത്തുടങ്ങിയ സാഹചര്യത്തില്‍ ആദിവാസികള്‍ പാരമ്പര്യമായി പിന്തുടര്‍ന്നു വരുന്ന ഈ മാര്‍ഗം എല്ലാവര്‍ക്കും പിന്തുടരാമെന്നാണു കാണി ചന്ദ്രന്റെ ഉപദേശം.


മന്ദാരത്തിന്റെ കുടുംബത്തിലെ ഇലപൊഴിക്കുന്ന ഒരിനം മരമാണ് ആരംപുളി. ഇത് മലയത്തി, ആത്തിനാര് എന്ന പേരിലും അറിയപ്പെടും. ആരം പുളി മരത്തിന്റെ നാരെടുത്ത് ഉണക്കിയ ശേഷം പിരിച്ചെടുത്തു കയറാക്കി ചന്ദനത്തിരിപോലെ കത്തിച്ചു കൃഷിയിടത്തിന്റെയും വനത്തിന്റെയും അതിര്‍ത്തിയില്‍വച്ചാല്‍ കാട്ടാനക്കൂട്ടം പ്രവേശിക്കില്ലത്രേ.

കൃഷിയിടത്തിനു സമീപത്തുള്ള വനത്തില്‍ കാട്ടാനകള്‍ ധാരാളമുണ്െടങ്കിലും കൃഷിയിടത്തില്‍ പ്രവേശിക്കുമെന്ന് മനസിലാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇവര്‍ ആരം പുളി മരത്തിന്റെ നാരെടുത്തു കത്തിക്കുകയുള്ളൂ.

ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ചിന്നാറില്‍നിന്ന് നാലുകിലോമീറ്റര്‍ വനത്തിനുള്ളിലാണ് തായണ്ണന്‍കുടി. 38 കുടുംബങ്ങളിലായി 200 പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ഈ ആദിവാസികള്‍ പാരമ്പര്യ ക്യഷികള്‍ ചെയ്താണു ജീവിക്കു ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.