തെരുവുനായ ശല്യം: നഗരസഭകള്‍ നടപടി വിശദീകരിക്കണമെന്നു ഹൈക്കോടതി
തെരുവുനായ ശല്യം: നഗരസഭകള്‍ നടപടി വിശദീകരിക്കണമെന്നു ഹൈക്കോടതി
Wednesday, July 29, 2015 12:30 AM IST
കൊച്ചി: തെരുവുനായ ശല്യത്തിനെതിരേ സ്വീകരിച്ച നടപടികളും ഭാവി പദ്ധതികളും വ്യക്തമാക്കി സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണ പത്രിക സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പ്രമുഖ വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

അലഞ്ഞുതിരിയുന്ന നായകളെ സുരക്ഷിത സങ്കേതങ്ങളില്‍ പാര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് 2001ലെ ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (ഡോഗ്) റൂളില്‍ പറയുന്നുണ്െടങ്കിലും തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് കോര്‍പറേഷനുകള്‍ അനാസ്ഥ കാട്ടുന്നതു മൂലം തെരുവുനായകള്‍ പൊതുജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മതിയായ സൌകര്യങ്ങളോടെ നായകള്‍ക്ക് ഷെല്‍ട്ടറുകള്‍ ഒരുക്കണമെന്ന വ്യവസ്ഥ പാലിക്കാതെ നായകളെ കൊന്നൊടുക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട മറ്റു പൊതുതാത്പര്യ ഹര്‍ജികള്‍ക്കൊപ്പം കേസ് ഓഗസ്റ് 18ന് പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.