കരിപ്പൂര്‍ അക്രമം: നാലു ജവാന്മാര്‍ക്കു ജാമ്യം
Friday, July 3, 2015 1:35 AM IST
മഞ്ചേരി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ എസ്.എസ്.യാദവ് വെടിയേറ്റു മരിച്ച സംഭവത്തെ ത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതികളായ നാല് സിഐഎസ്എഫ് ജവാന്മാര്‍ക്കു കര്‍ശന ഉപാധികളോടെ ജാമ്യം. ബീഹാര്‍ സ്വദേശി വിനയകുമാര്‍ ഗുപ്ത (25), മഹാരാഷ്ട്ര സ്വദേശി രാമോഗി ദീപക് യശ്വന്ത് (26), ഉത്തര്‍പ്രദേശ് സ്വദേശി ലോകേന്ദ്ര സിംഗ് (26), രാജസ്ഥാന്‍ സ്വദേശി രാകേഷ് കുമാര്‍ മീണ (26) എന്നിവര്‍ക്കാണ് മഞ്ചേരി ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് എസ്.ജയകുമാര്‍ സോപാധിക ജാമ്യം അനുവദിച്ചത്.5.35 ലക്ഷം രൂപ വീതം അഞ്ചു ദിവസത്തിനകം കോടതിയില്‍ കെട്ടിവയ്ക്കണം. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ മുമ്പാകെ ആഴ്ചയില്‍ രണ്ടുദിവസം ഹാജരാകണം. ജാമ്യം നില്‍ക്കുന്ന രണ്ടു പേരില്‍ ഒരാള്‍ പ്രതിയുടെ ബന്ധുവും അപരന്‍ കേരളീയനുമായിരിക്കണം.


പ്രതികളുടെ നാട്ടിലെയും താമസ സ്ഥലത്തെയും പൂര്‍ണ വിലാസം പാസ്പോര്‍ട്ട് സഹിതം കോടതിയില്‍ ഹാജരാക്കണം തുടങ്ങിയവയാണ് ഉപാധികള്‍. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദവും പൊലീസ് ഹര്‍ജിയും തള്ളിയ കോടതി പ്രതികളെ ജുഡീഷല്‍ കസ്റഡിയില്‍ പാര്‍പ്പിക്കേണ്ടതില്ലെന്നു കണ്െടത്തുകയായിരുന്നു.

2015 ജൂണ്‍ 10ന് രാത്രി 9.40ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് എടിസി ഗേറ്റിനു മുന്‍വശത്താണ് കേസിന് ആസ്പദമായ സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ സീതാറാം ചൌധരി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ദേഹപരിശോധന നടത്തിയതിലുള്ള വിരോധം അക്രമത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.