നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്: പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് മൂന്നു കേസില്‍ കൂടി പ്രതി
Wednesday, May 27, 2015 12:12 AM IST
കൊച്ചി: വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്തതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (പിഒഇ) കൊല്ലം സ്വദേശി അഡോള്‍ഫസ് ലോറന്‍സിനെതിരെ സിബിഐ മൂന്നു കേസുകള്‍ കൂടിയെടുത്തു.

മുംബൈ, കൊച്ചി, ചങ്ങനാശേരി, അടൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ഏജന്‍സികള്‍ക്കെതിരെയും എറണാകുളം പ്രത്യേക സിബിഐ കോടതി മൂന്നു മുമ്പാകെ എഫ്ഐആര്‍ രജിസ്റര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈയിലെ മുനവ്വറ അസോസിയേറ്റ്സ്, കൊച്ചി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മാത്യു ഇന്റര്‍നാഷണല്‍, കൊച്ചിയിലെ ജെ.കെ. ഇന്റര്‍നാഷണല്‍, ചങ്ങനാശേരിയിലെ പാന്‍ ഏഷ്യാ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, അടൂരിലെ ട്രസ്റ് ഇന്റര്‍നാഷണല്‍ എന്നിവയ്ക്കെതിരെയാണ് പുതുതായി മൂന്നു കേസുകളെടുത്തത്. മൂന്നു കേസിലും പിഒഇ എല്‍. അഡോള്‍ഫസാണ് ഒന്നാം പ്രതി.

കുവൈറ്റിലേക്ക് 400 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനായി മുനവ്വറ അസോസിയേറ്റ്സില്‍ നിന്ന് ഉപകരാര്‍ നേടിയ മാത്യു ഇന്റര്‍നാഷണല്‍ കൊച്ചിയിലെ പിഒഇ കാര്യാലയത്തില്‍ ഔദ്യോഗികമായി രജിസ്റര്‍ ചെയ്യുന്നതിനു മുമ്പു തന്നെ റിക്രൂട്ട്മെന്റ് നടത്തിയെന്നാണ് കേസ്.

ജെ.കെ. ഇന്റര്‍നാഷണലിനെതിരെ നിരവധി പരാതി ലഭിച്ചിട്ടും പിഒഇ നടപടി എടുത്തില്ല. അടൂരിലെ ട്രസ്റ് ഇന്റര്‍നാഷണലിനെയും ചങ്ങനാശേരിയിലെ പാന്‍ ഏഷ്യയെയും പ്രതിചേര്‍ത്താണ് മൂന്നാമത്തെ കേസ്. ഇതില്‍ പിഒഇക്കു പുറമെ ട്രസ്റ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ എം.എസ്. സാജന്‍, പാന്‍ ഏഷ്യ ഉടമ എം.കെ. സലീം എന്നിവരെയും പ്രതിയാക്കിയിട്ടുണ്ട്. പാന്‍ ഏഷ്യയുടെ ലൈസന്‍സ് കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് ട്രസ്റ് ഇന്റര്‍നാഷണലിന്റെ ലൈസന്‍സ് ഉപയോഗിച്ച് അനധികൃത റിക്രൂട്ടിംഗ് നടത്തിയെന്നാണ് സിബിഐ കണ്െടത്തിയത്. റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ നടത്തിയ ക്രമക്കേടു സംബന്ധിച്ച് വിവരം ലഭിച്ചിട്ടും നടപടി എടുക്കുന്നതില്‍ പിഇഒ വീഴ്ച വരുത്തിയതായി സിബിഐ അന്വേഷണത്തില്‍ വ്യക്തമായി.


കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്ത നഴ്സുമാരില്‍ നിന്ന് അനധികൃതമായി 19.5 ലക്ഷം രൂപ വീതം ഈടാക്കിയതു സംബന്ധിച്ച് കൊച്ചിയിലെ അല്‍ സറാഫ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്്സിനെതിരെ നേരത്തെ സിബിഐ രജിസ്റര്‍ ചെയ്ത കേസിലും പിഇഒ ഒന്നാം പ്രതിയായിരുന്നു. മാത്യു ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ മേയ് ആദ്യവാരം സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.