സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് വെള്ളക്കെട്ടില്‍ വീണു മരിച്ചു
സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് വെള്ളക്കെട്ടില്‍ വീണു മരിച്ചു
Tuesday, May 26, 2015 1:24 AM IST
തലശേരി: നാടെങ്ങും പടര്‍ന്നു പിടിച്ചിരിക്കുന്ന സെല്‍ഫി ഭ്രമത്തിന് ഒരു രക്തസാക്ഷികൂടി. തലശേരിയില്‍നിന്നു വിനോദയാത്രയ്ക്കു പോയ സംഘത്തിലെ യുവാവാണ് സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ വീണു മരിച്ചത്. മൈസൂരുവില്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് അപകടം. തലശേരി പിലാക്കൂല്‍ സജീര്‍ മന്‍സിലില്‍ യൂസഫ്-റസിയ ദമ്പതികളുടെ മകന്‍ വി.പി. സജീറാണ് (22) മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറോടെ കെആര്‍എസിനു സമീപം ബല്‍ഗോള ബലമുറിയില്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള സ്ഥലം കാണാനെത്തിയതായിരുന്നു സജീറും സംഘവും.

സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ സജീര്‍ വെള്ളക്കെട്ടിനോടു ചേര്‍ന്നുനിന്നു സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്െടത്താനായില്ല. ഇന്നലെ രാവിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണു മൃതദേഹം കണ്െടത്തിയത്. മൃതദേഹം കെആര്‍എസ് ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടത്തിനുശേഷം രാത്രിയോടെ നാട്ടിലെത്തിച്ചു തല ശേരി സെയ്ദാര്‍പള്ളി കബര്‍സ്ഥാനില്‍ കബറടക്കി.


സജീറും സുഹൃത്തുക്കളായ സെയ്ദാര്‍പള്ളിയിലെ അഫ്സല്‍, പൂവളപ്പുതെരുവിലെ ഇജാസ്, ചക്കരക്കല്ല് സ്വദേശികളായ ഷുഹൈല്‍, റിസ്വാന്‍ എന്നിവര്‍ ശനിയാഴ്ച രാത്രിയാണു വിനോദയാത്ര പോയത്. ആദ്യം ഊട്ടിയിലേക്കുപോയ സംഘം ഞായറാഴ്ച ഉച്ചയോടെയാണു മൈസൂരുവില്‍ എത്തിയത്.

അപകട വിവരമറിഞ്ഞു നഗ രസഭാ കൌണ്‍സിലര്‍ ടി.സി. ഖിലാബന്റെ നേതൃത്വത്തില്‍ ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ ഞായറാഴ്ച രാത്രിതന്നെ മൈസൂരുവിലേക്കു പോയിരു ന്നു. തലശേരി പഴയ ബസ്സ്റാന്‍ഡിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണു സജീര്‍. സഹോദരങ്ങള്‍: റഷീദ്, ഷബിന, മെയ്ഹാനത്ത്, റംഷീന, പരേതനായ റാഷി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.