സിബിഎസ്ഇ പ്ളസ്ടു പരീക്ഷ: ബി. അര്‍ജുനു രണ്ടാം റാങ്ക്
സിബിഎസ്ഇ പ്ളസ്ടു പരീക്ഷ: ബി. അര്‍ജുനു രണ്ടാം റാങ്ക്
Tuesday, May 26, 2015 1:31 AM IST
തിരുവനന്തപുരം: സിബിഎസ്ഇ പ്ളസ് ടു പരീക്ഷാഫല ത്തില്‍ കേരളത്തി ന്റെ ആധിപത്യം. 95.42 ശത മാനം വിദ്യാര്‍ഥികളെ വിജ യിപ്പിച്ചാണു രാജ്യത്തെ ഏറ്റവും കൂടുതല്‍ വിജയശതമാനം കേരളാ റീജണ്‍ സ്വന്തമാക്കിയത്. ഇതോ ടൊപ്പം അഖിലേന്ത്യാ തല ത്തില്‍ രണ്ടാം റാങ്കും കേര ളാ റീജണിലെ വിദ്യാര്‍ഥിക്കാണ്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ബി. അര്‍ജുന്‍ 500-ല്‍ 495 മാര്‍ക്കോടെയാണ് അഖിലേ ന്ത്യാ തലത്തില്‍ രണ്ടാം സ്ഥാനം നേടി കേരളത്തിന്റെ മികവ് നിലനിര്‍ത്തിയത്.

അഖിലേന്ത്യാതലത്തില്‍ ഒന്നാം സ്ഥാനം നേടിയതു തിരുവനന്തപു രം സ്വദേശിയും ഡല്‍ഹി ന്യൂ ഗ്രീന്‍ഫീല്‍ഡ് സ്കൂള്‍ വിദ്യാര്‍ഥിനിയുമാ യ എം. ഗായത്രിയാണ്. 500-ല്‍ 496 മാര്‍ക്കാണ് ഗായത്രി സ്വന്തമാക്കിയത്. കവടിയാര്‍ ജവഹര്‍ നഗര്‍ 7- എയില്‍ താമസക്കാരനും മുന്‍ നേവി കമാന്‍ഡറുമായ ബാല്‍ ഗോവിന്ദ് കുഞ്ഞിരാമന്റെയും സിവില്‍ എന്‍ജിനിയറായ സുജാതയുടെയും മകനാണു രണ്ടാം റാങ്ക് സ്വന്തമാക്കിയ അര്‍ജുന്‍. പിതാവിന്റെ ജോലിസ്ഥലങ്ങളോട് അനുബ ന്ധിച്ചുള്ള നേവല്‍ സ്കൂളിലായിരുന്നു പഠനം. ഒന്‍പതാം ക്ളാസ് മുതലാണ് കേന്ദ്രീയ വിദ്യാലയത്തിലേക്കു പഠനം മാറ്റിയത്.


പ്ളസ് വണ്‍ മുതലാണ് പട്ടം കേന്ദ്രീയവിദ്യാലയത്തില്‍ പഠനം തുട ങ്ങിയത്. മാത്തമറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി എന്നിവയില്‍ 100 ശതമാനം മാര്‍ക്കും അര്‍ജുന്‍ സ്വന്തമാക്കി. ഫിസിക്സിനു 99 ഉം, ഇംഗ്ളീഷിന് 96 ഉം മാര്‍ക്കു നേടി. ഇനി കംപ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ പഠനം നടത്താനാണ് അര്‍ജുന്റെ തീരുമാനം. സഹോദരന്‍ ഗൌതം ബാല്‍ ഗോവിന്ദ് സിവില്‍ എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.