അയ്യങ്കാളിപ്പട നേതാവ് കോട്ടയത്ത് അറസ്റില്‍
Monday, May 25, 2015 12:25 AM IST
സുല്‍ത്താന്‍ബത്തേരി: നക്സലൈറ്റ് പ്രവര്‍ത്തകര്‍ക്ക് ആയുധം എത്തിച്ചു നല്‍കിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അയ്യങ്കാളിപ്പട നേതാവിനെ സുല്‍ത്താന്‍ ബ ത്തേരി പോലീസ് കോട്ടയത്തുനിന്നു പിടികൂടി. കോട്ടയം കല്ലറ മാടാനിച്ചിറയില്‍ ജി. ബാബുരാജ് എന്ന കല്ലറ ബാബുവാണു വര്‍ഷങ്ങള്‍ക്കു ശേഷം പോലീസിന്റെ പിടിയിലായത്.

2004ല്‍ മുത്തങ്ങ രാംപുര്‍ വനമേഖലയില്‍ മാവോയിസ്റ് നേതാവ് സി.പി. ഇസ്മയില്‍ ഉള്‍പ്പെടെ നാലു പേരെ വനപാലകര്‍ തോക്കും തിരകളുമായി പിടികൂടിയിരുന്നു. ഇവര്‍ക്കു തോക്ക് എത്തിച്ചു നല്‍കിയതു കല്ലറ ബാബുവാണെന്നു പോലീസ് അന്വേഷണത്തില്‍ കണ്െടത്തി ഇയാളെ അറസ്റ് ചെയ്തു. എന്നാല്‍, കേസില്‍ ജാമ്യത്തിലിറങ്ങിയ ബാബു പോലീസിനെ കബളിപ്പിച്ചു മുങ്ങുകയായിരുന്നു. ബാബുവിനായി പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്െടത്താനായില്ല. ഇതേ ത്തുടര്‍ന്ന് കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചു. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെ കോട്ടയത്തുള്ള വീട്ടില്‍നിന്നാണു കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി പോലീസ് പിടികൂടിയത്.


മേയ് 28നാണ് ബാബു ഉള്‍പ്പെട്ട കേസ് കോടതി പരിഗണിക്കുന്നത്. കേസില്‍ കഴിഞ്ഞ ദിവസം പൂനയില്‍ പിടിയിലായ മാവോയിസ്റ് നേതാവ് സി.പി ഇസ്മായില്‍, ഗോപാല്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവരാണ് ആയുധവുമായി വനത്തില്‍ പിടിയിലായത്. ഇതില്‍ രണ്ടുപേര്‍ മരിച്ചു. ഇസ്മയിലിനെയും ഗോപാലിനെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് ആയുധം എത്തിച്ചു നല്‍കിയതിനും മറ്റു സഹായങ്ങള്‍ നല്‍കിയതിനു മാണു ബാബുവിനെതിരേ കേസെടുത്തത്. കേസില്‍ പോരാട്ടം റഷീദ്, അനീഷ് എന്നിവരും പ്രതികളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.