സഹോദരങ്ങള്‍ കിണറ്റില്‍ ശ്വാസംമുട്ടി മരിച്ചു
സഹോദരങ്ങള്‍ കിണറ്റില്‍  ശ്വാസംമുട്ടി മരിച്ചു
Sunday, May 24, 2015 11:31 PM IST
തിരുവില്വാമല: കിണറ്റിലിറങ്ങിയ രണ്ടു സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു. തിരുവില്വാമല ആക്കപറമ്പ് തെരുവില്‍ രാജന്‍ ചെട്ടിയാരുടെ മക്കളായ മണികണ്ഠന്‍ (36), ശ്രീനിവാസന്‍ (32) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണു സംഭവം.

കിണറ്റില്‍ ചത്തുപൊന്തിയ മത്സ്യങ്ങളെ എടുക്കാനായി ഇറങ്ങിയതാണു മണികണ്ഠന്‍. ഇയാള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നതു കണ്ടു കിണറ്റിലിറങ്ങിയ അനുജന്‍ ശ്രീനിവാസനും ബോധംകെട്ടു വീഴുകയായിരുന്നു.

രക്ഷിക്കാനിറങ്ങിയ അയല്‍വാസികളായ പുഷ്പരാജന്‍, കിഷോര്‍ എന്നിവരും കിണറ്റില്‍ ബോധംകെട്ടുവീണു. നാട്ടുകാര്‍ ഇവരെ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചതിനാല്‍ രക്ഷപ്പെട്ടു. ആലത്തൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്സും ചേലക്കര സിഐ ആര്‍.സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാനായി കിണറ്റിലിറങ്ങിയെങ്കിലും ശ്വാസംകിട്ടാത്തതിനെത്തുടര്‍ന്നു തിരികെകയറി.


മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണുമൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. പുറത്തെടുത്ത മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുണ്ട്.

മണികണ്ഠന്റെ ഭാര്യ: ദീപ. രണ്ടു മക്കളുണ്ട്.ശ്രീനിവാസന്റെ ഭാര്യ: അര്‍ച്ചന. ഒരു മകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.