പ്രതിഭാസംഗമം സമാപിച്ചു
പ്രതിഭാസംഗമം സമാപിച്ചു
Saturday, May 23, 2015 1:41 AM IST
കൊച്ചി: സീറോ മലബാര്‍ കാറ്റക്കെറ്റിക്കല്‍ കമ്മീഷന്‍ നടത്തിയ വിശ്വാസപരിശീലന പ്രതിഭാസംഗമത്തിനു സമാപനം. ഏഴാം ക്ളാസില്‍ വിശ്വാസപരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍നിന്നു രൂപതാതലത്തില്‍ മികവു പുലര്‍ത്തിയവരുടെ സഭാതലത്തിലുള്ള ഒരുമിച്ചുചേരലാണ് പ്രതിഭാസംഗമം. സീറോ മലബാര്‍ സിനഡല്‍ കാറ്റക്കെറ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്അധ്യക്ഷത വഹിച്ച സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു.

സീറോ മലബാര്‍ സഭയിലെ 35,000 കുട്ടികളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 52 പേരാണ് കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ പ്രതിഭാസംഗമത്തില്‍ പങ്കെടുത്തത്. പ്രതിഭകള്‍ ഇനിയും വളര്‍ന്നുവരേണ്ടതുണ്െടന്ന് കര്‍ദിനാള്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മരണകിടക്കയില്‍ പോലും ദൈവസ്നേഹത്തില്‍ വളരാന്‍ അവസരമുണ്ട്. നമ്മെ വളര്‍ച്ചയ്ക്ക് സഹായിക്കാത്തതൊന്നും ചെയ്യരുത്. മറ്റുള്ളവര്‍ക്കു ദുര്‍മാതൃക വരുത്തുന്നത് ചെയ്യരുത്. ജീവിതാവസാനംവരെ സഭയോടു ചേര്‍ന്നുനില്‍ക്കണമെന്നും സംഗമത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.


സംഗമത്തില്‍ പങ്കെടുത്ത പ്രതിഭകളില്‍നിന്നു കോതമംഗലം രൂപതയില്‍നിന്നുള്ള ജോര്‍ജ് ജോസഫ്, തൃശൂര്‍ അതിരൂപതയില്‍നിന്നുള്ള ഷെറിന്‍ ജോസഫ് എന്നിവര്‍ പ്രത്യേക പ്രതിഭാ പുരസ്കാരത്തിന് അര്‍ഹരായി.

ക്യാമ്പില്‍ ഫാ. ഡായി കുന്നത്ത്, സിപ്പി പള്ളിപ്പുറം, ഷാജി മാലിപ്പാറ, ലിയോ തദേവൂസ്, നേവി ജോര്‍ജ്, സിസ്റര്‍ ജയ്സിലി, അലക്സ് കാവുകാട്ട്, ജിലു എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തുമായി പ്രതിഭകള്‍ സംവദിച്ചു.

സമാപന സമ്മേളനത്തില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് ദാനവേലില്‍ സ്വാഗതം ആശംസിച്ചു. ഫാ.ഡായി കുന്നത്ത്, നേവി ജോര്‍ജ്, സിസ്റര്‍ ലിസ്നി, ജോണ്‍ പോള്‍ ആന്റണി, ജോസ് കെ. തോമസ്, മരിയ തോമസ് എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.