ആസാം സ്വദേശിനിയും പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ട നിലയില്‍
Saturday, May 23, 2015 1:32 AM IST
പെരുമ്പാവൂര്‍: ആസാം സ്വദേശിനിയായ യുവതിയുടെയും എട്ടു മാസം പ്രായമുള്ള മകന്റെയും മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ വെങ്ങോല ഒര്‍ണയിലെ ചതുപ്പുനിലത്തു കണ്െടത്തി. പ്രതിയെന്നു സംശയിക്കുന്ന ഭര്‍ത്താവായ ആസാം സ്വദേശി നാട്ടിലേക്കു ട്രെയിന്‍ കയറിയതായി പോലീസിനു സൂചന ലഭിച്ചു.

ഇന്നലെ പുലര്‍ച്ചെയാണു ഇരട്ടക്കൊല നടന്നതെന്നു കരുതുന്നു. വെങ്ങോല ചിരക്കകുടി ഇബ്രാഹിമിന്റെ റബര്‍തോട്ടത്തില്‍ കൊലപാതകം നടത്തിയ ശേഷം സമീപത്തെ ഒര്‍ണ മൂത്തേടം വീട്ടില്‍ സുലൈമാന്റെ ചതുപ്പു പാടത്തേക്കു മൃതദേഹങ്ങള്‍ തള്ളിയ നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖം വികൃതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിക്ക് 30 വയസ് തോന്നിക്കും. ചുരിദാറാണു ധരിച്ചിരുന്നത്. കുട്ടിയെ ടര്‍ക്കി ടവലില്‍ പൊതിഞ്ഞ നിലയിലാണു കണ്െടത്തിയത്.


കൊലയ്ക്ക് ഉപയോഗിച്ച കത്തിയും ബാഗും പ്രതിയുടേതെന്നു സംശയിക്കുന്ന മൊബൈല്‍ ഫോണും സമീപത്തു നിന്നു പോലീസ് കണ്െടടുത്തു. രാവിലെ എട്ടിനു കുമ്മനോട് സ്വദേശി ഹസൈനാര്‍ റബര്‍ ടാപ്പ് ചെയ്യാന്‍ എത്തിയപ്പോഴാണു മൃതദേഹം കണ്ടത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി.

റൂറല്‍ ജില്ലാ എസ്പി യതീഷ് ചന്ദ്ര, എഎസ്പി മെറിന്‍ ജോസഫ്, ഡിവൈഎസ്പി കെ. ഹരികൃഷ്ണന്‍, സിഐ മുഹമ്മദ് റിയാസ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലര്‍ച്ചെ മൂന്നോടെ പ്രതി നാട്ടിലേക്കു ട്രെയിന്‍ കയറിയതായി ബാഗില്‍നിന്നു ലഭിച്ച രേഖകളില്‍നിന്നു വ്യക്തമായതായി പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.