രൂപേഷിന്റെ പങ്ക് തെളിയിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍
രൂപേഷിന്റെ പങ്ക് തെളിയിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍
Thursday, May 7, 2015 12:21 AM IST
കണ്ണൂര്‍: കേരളത്തില്‍ നടന്ന ഭൂരിപക്ഷം മാവോയിസ്റ് ആക്രമണങ്ങള്‍ക്കു പിന്നിലും അറസ്റിലായ രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നു വ്യക്തമായ തെളിവുണ്െടന്നു ഭീകരവിരുദ്ധ സേനാ തലവനും കണ്ണൂര്‍ റേഞ്ച് ഡിഐജിയുമായ ദിനേന്ദ്ര കശ്യപ്. ഇവരെ അറസ്റ് ചെയ്തതോടെ കേരളത്തിലെ മാവോയിസ്റ് ഭീഷണി പൂര്‍ണമായി ഒഴിവായെന്നു പറയാനാകില്ല. ചില ഗ്രൂപ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ പൂര്‍ണമായി കണ്െടത്തി അമര്‍ച്ചചെയ്യാനുള്ള നടപടികള്‍ തുടരും. പെരിങ്ങോം കാനംവയല്‍ കോളനിയില്‍ മാവോയിസ്റുകളെ കണ്ട സംഭവം, നെടുംപൊയിലിലെ കരിങ്കല്‍ ക്വാറി ആക്രമണം, വയനാട്ടില്‍ പോലീസിനു നേരേയുണ്ടായ വെടിവയ്പ് തുടങ്ങിയ സംഭവങ്ങളില്‍ രൂപേഷിന്റെ സംഘത്തിനുള്ള പങ്കിനു വ്യക്തമായ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്. നെടുംപൊയിലില്‍ ക്വാറിയില്‍ മാവോയിസ്റ് സംഘമെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളുമുണ്ട്. ആവശ്യമായ സമയത്ത് ഇവ കോടതിയില്‍ സമര്‍പ്പിക്കും. അറസ്റിലായവരെ കസ്റഡിയില്‍ ലഭിക്കുന്നതിനായി കേരള പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ആറു ജില്ലകളിലായി അമ്പതോളം കേസുകള്‍ രൂപേഷിനും കൂട്ടര്‍ക്കുമെതിരേയുണ്െടന്നും ഡിഐജി പറഞ്ഞു.


രൂപേഷും സംഘവും അറസ്റിലായ സാഹചര്യത്തില്‍ മാവോയിസ്റുകളില്‍നിന്നു തിരിച്ചടിയുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്തു ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാവോയിസ്റുകളെ പിടികൂടുകയോ ആക്രമിക്കുകയോ ചെയ്താല്‍ തിരിച്ചടിക്കുക പതിവാണെന്നും നിരന്തര സാന്നിധ്യമുള്ള വടക്കന്‍ ജില്ലകളില്‍ ആക്രമണത്തിന് മുതിര്‍ന്നേക്കാമെന്നുമുള്ള നിഗമനത്തിലാണു ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.