ബിഷപ് കീപ്രത്ത് ക്രൈസ്തവ സാക്ഷ്യത്തില്‍ ജീവിച്ച മെത്രാന്‍: മാര്‍ ആലഞ്ചേരി
ബിഷപ് കീപ്രത്ത് ക്രൈസ്തവ സാക്ഷ്യത്തില്‍ ജീവിച്ച മെത്രാന്‍: മാര്‍ ആലഞ്ചേരി
Wednesday, May 6, 2015 11:49 PM IST
കൊച്ചി: പഞ്ചാബിലെ ജലന്ധര്‍ രൂപതയില്‍ 36 വര്‍ഷം മെത്രാനായിരുന്ന ഫ്രാന്‍സിസ്കന്‍ സന്യാസി ബിഷപ് ഡോ. സിംഫോറിയന്‍ കീപ്രത്തിന്റെ (84) നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു.

യേശുക്രിസ്തുവിന്റെയും അവിടുത്തെ മൂല്യങ്ങളുടെയും വീക്ഷണങ്ങളുടെയും സാക്ഷ്യത്തില്‍ ജീവിച്ച മെത്രാനായിരുന്നു അദ്ദേഹമെന്നു കര്‍ദിനാള്‍ അനുസ്മരിച്ചു. തന്റെ പ്രഗല്ഭമായ നേതൃത്വത്തിലൂടെ ക്രൈസ്തവസഭയുടെ സാന്നിധ്യവും സ്വാധീനവും ഇന്ത്യയില്‍, പ്രത്യേകിച്ച് പഞ്ചാബില്‍,

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം സൃഷ്ടിച്ചു. 2002 മാര്‍ച്ച് 1-8 തിയതികളില്‍ ജലന്ധറില്‍ നടന്ന ഭാരത മെത്രാന്‍ സമിതിയുടെ സമ്മേളനം അദ്ദേഹത്തിന്റെ നേതൃവൈഭവത്തിന്റെ ഉദാഹരണമാണെന്നും ജലന്ധര്‍ രൂപതയുടെ ഇപ്പോഴത്തെ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന് എഴുതിയ അനുശോചനസന്ദേശത്തില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.


ബിഷപ്പിന്റെ നിര്യാണത്തില്‍ ദുഃഖിതരായ എല്ലാവര്‍ക്കും, പ്രത്യേകിച്ച് ജലന്ധര്‍ രൂപതയ്ക്ക്, സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ പേരില്‍ അനുശോചനം അറിയിക്കുകയും പരേതന്റെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായും മാര്‍ ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.