രൂപേഷിന്റെ പേരില്‍ കേരളത്തിലുള്ളത് 18 കേസുകള്‍
Wednesday, May 6, 2015 11:41 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പിടിയിലായ മാവോയിസ്റ് നേതാവ് രൂപേഷിന്റെ പേരില്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റേഷനുകളിലായി നിലവിലുള്ളത് 18 കേസുകള്‍. ഈ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി രൂപേഷിനേയും ഭാര്യ ഷൈനയെയും കസ്റഡിയില്‍ വാങ്ങാന്‍ കേരള പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

രൂപേഷിനെതിരേ കേരളത്തില്‍ നിലവിലുള്ള കേസുകളില്‍ കൂടുതലും ക്വാറികളും വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്. ക്വാറിയുമായി ബന്ധമുള്ളവരെ ആയുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തല്‍, ഇതുമായി ബന്ധപ്പെട്ടു ജെസിബി ഉള്‍പ്പെടെയുള്ള വാഹന ങ്ങള്‍ കത്തിക്കല്‍, വ്യവസായ സ്ഥാപനങ്ങള്‍ക്കു നേരേയുള്ള ആക്രമണം തുടങ്ങിയ കേസുകളാണു നിലവിലുള്ളത്. വടക്കന്‍ ജില്ലകളിലാണു ഭൂരിഭാഗം കേസുകളും. നാലു കേസുകള്‍ ക്രൈംബ്രാഞ്ചിന്റെ ആഭ്യന്തര സുരക്ഷാവിഭാഗമാണ് അന്വേഷിക്കുന്നത്. ഈ കേസുകളില്‍ ചോദ്യം ചെയ്യാനായി രൂപേഷിനെ കസ്റഡിയില്‍ കിട്ടാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കാനാണു പോലീസ് കോടതിയെ സമീപിക്കുക.

ആഭ്യന്തര സുരക്ഷാ വിഭാഗം ഡിവൈഎസ്പി വാഹിദും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും കോയമ്പത്തൂരിലുണ്ട്.


ഇവര്‍ക്ക് പിടിയിലായ മാവോയിസ്റുകളില്‍ നിന്ന് കാര്യമായ വിവരമൊന്നും കിട്ടിയിട്ടില്ല. കോയമ്പത്തൂരിലെ ക്യൂ ബ്രാഞ്ച് ഓഫീസിലാണ് അഞ്ചു പ്രതികളെയും ഇന്നലെ ചോദ്യംചെയ്തത്.

രൂപേഷിനും ഷൈനയ്ക്കുമെതിരേ തമിഴ്നാട്ടില്‍ കേസുകളില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുള്ള വിവരം. കോയമ്പത്തൂരില്‍ ഒളിവില്‍ താമസിച്ചതിനെതിരേ തമിഴ്നാട് പോലീസ് അഞ്ചു പേര്‍ക്കുമെതിരേ കേസെടുക്കും.

ഈ കേസില്‍ എല്ലാവരെയും കസ്റഡിയില്‍ ആവശ്യപ്പെടുമെന്ന് തമിഴ്നാട് പോലീസ് അറിയിച്ചിട്ടുണ്ട്. കര്‍ണാടകം, ആന്ധ്രപ്രദേശ് പോലീസുകളും മാവോയിസ്റുകളെ കസ്റഡിയില്‍ കിട്ടാനായി കോടതിയെ സമീപിക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വധിക്കാന്‍ ശ്രമിച്ച സംഘത്തില്‍ രൂപേഷും ഉണ്ടായിരുന്നുവെന്നാണ് ആന്ധ്ര പോലീസിന്റെ സംശയം. ഈ കേസില്‍ പ്രതികളെ കസ്റഡിയില്‍ വാങ്ങാനാണ് അവരുടെ നീക്കം. കേരളം ഇന്നലെയും ഇവരെ കസ്റഡിയില്‍ വാ ങ്ങാന്‍ ശ്രമിച്ചെങ്കിലും നീക്കം വിജയിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.