തൊഴില്‍ നിയമ ഭേദഗതി ബില്‍ മനുഷ്യത്വരഹിതം: എ.സി. ജോസ്
തൊഴില്‍ നിയമ ഭേദഗതി ബില്‍ മനുഷ്യത്വരഹിതം: എ.സി. ജോസ്
Tuesday, May 5, 2015 11:57 PM IST
കൊച്ചി: രാജ്യത്തു നിലനിന്നിരുന്ന തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന നിയമനിര്‍ദേശമാണു നരേന്ദ്ര മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.സി. ജോസ്. ഒരു നൂറ്റാണ്ടിലധികം നീണ്ട സമരപരമ്പരയിലൂടെയാണ് ഇന്ത്യയിലെ തൊഴിലാളിവര്‍ഗം തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്തത്. അസംഘടിത മേഖലയടക്കം വ്യത്യസ്ത സ്ഥലങ്ങളില്‍ പണിയെടുക്കുന്ന കോടിക്കണക്കിനു വരുന്ന തൊഴിലാളികളുടെ ഭാവി ആശങ്കയിലാക്കുന്ന നീക്കമാണിത്.

കേന്ദ്ര തൊഴില്‍ മന്ത്രാലയം തയാറാക്കിയ ലേബര്‍ കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബില്ല്, വേതന-ബോണസ് നിയമങ്ങള്‍ ഏകീകരിക്കുന്ന ബില്ല് എന്നിവയിലൂടെയാണ് അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ നീങ്ങുന്നത്.


പുതിയ ബില്ലിലെ നിര്‍ദേശപ്രകാരം 300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിനോ കമ്പനി ലേ ഓഫ് ചെയ്യുന്നതിനോ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലാതാകും. രാജ്യത്തു പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു തൊഴില്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പുതിയ നിയമം വന്നാല്‍ ഇല്ലാതാകും. ഒരാള്‍ക്ക് പരമാവധി പത്തു യൂണിയനുകളുടെ ഭാരവാഹിത്വമേ പുതിയ നിയമപ്രകാരം അനുവദിക്കപ്പെടുകയുള്ളൂ. യൂണിയന്‍ ഭാരവാഹികളില്‍ രണ്ടു സ്ഥാനങ്ങളില്‍ മാത്രമേ പുറമേയുള്ളവരെ നിയോഗിക്കാനാവൂ എന്നും പുതിയ ബില്ലില്‍ നിര്‍ദേശമുണ്ട്. ഇതു രാജ്യത്തിന്റെ തൊഴിലാളി സംഘടന ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായ നിര്‍ദേശമാണ്-അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.