ബാര്‍ കോഴ: ബിജു രമേശിന്റെ ഡ്രൈവര്‍ക്കു നുണപരിശോധന നടത്താന്‍ വിജിലന്‍സ് അപേക്ഷ നല്‍കി
Tuesday, May 5, 2015 10:55 PM IST
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ അന്വേഷണസംഘം വിജിലന്‍സ് പ്രത്യേക കോടതിയുടെ അനുമതി തേടി.

നുണപരിശോധനയ്ക്കു വിധേയരാക്കാന്‍ വിജിന്‍ലന്‍സ് നേരത്തേ അനുമതി തേടിയ ബാറുമടകളുള്‍പ്പെടെയുള്ളവര്‍ ഈ മാസം 16 നകം നിലപാടറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ധനമന്ത്രി കെ.എം. മാണിക്കു കോഴ നല്‍കിയത് അമ്പിളി നേരിട്ടു കണ്ടു എന്നു ബിജു രമേശ് മൊഴി നല്‍കിയിരുന്നു.

എന്നാല്‍, പണം കൈമാറിയതായി അമ്പിളി പറഞ്ഞ ബാറുടമകള്‍ ഇതു നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് ഏക ദൃക്സാക്ഷി എന്ന നിലയില്‍ അമ്പിളിയെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്. നുണപരിശോധന യ്ക്കു തയാറാണെന്ന് അമ്പിളി പറഞ്ഞിരുന്നതായി വിജിലന്‍സ് അവകാശപ്പെടുന്നുണ്ട്. ഈ മാസം 11 ന് നിലപാടറിയിക്കാന്‍ അമ്പിളിക്കു നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളായ രാജ്കുമാര്‍ ഉണ്ണി, എം.ഡി. ധനേഷ്, കൃഷ്ണദാസ്, ജോണ്‍ കല്ലാട്ട് എന്നിവരെ നുണപരിശോധനയ്ക്കു വിധേയരാക്കാന്‍ അനുമതി നല്‍കണമെന്നാണു വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നത്. നിലപാടറിയിക്കാന്‍ രണ്ടു മാസത്തെ സമയം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.


എന്നാല്‍, ഈ മാസം 16 നകം അറിയിക്കണമെന്നു കോടതി നിര്‍ദേശിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ ഉപദേശം ചോദിക്കുന്നതിനാണു സമയം ചോദിച്ചതെന്നും നുണപരിശോധന പാടില്ലെന്നു പറഞ്ഞിട്ടില്ലെന്നും രാജ്കുമാര്‍ ഉണ്ണി പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. കെ.എം. മാണിക്കെതിരേയുള്ള ബാര്‍ കോഴ കേസ് അന്വേഷിക്കുന്ന എസ്പി ആര്‍. സുകേശന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. രാജ്കുമാര്‍ ഉണ്ണി, എം.ഡി. ധനേഷ്, കൃഷ്ണദാസ്, ബിനോയി എന്നിവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. കൂടാതെ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും രേഖപ്പെടുത്തി. വിവിധ ജില്ലകളില്‍ നിന്ന് അസോസിയേഷന്‍ ധനസമാഹരണം ത്തിയതായി മറ്റു ബാറുടമകള്‍ മൊഴി നല്‍കിയിരുന്നു. പ ണം കൈമാറിയതായി അവര്‍ പറഞ്ഞ അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴിയാണു വീണ്ടും രേഖപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.