വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗത്തിനു റിക്കാര്‍ഡ് നേട്ടം
Tuesday, May 5, 2015 11:01 PM IST
തിരുവനന്തപുരം: വാണിജ്യ നികുതി ദക്ഷിണ മേഖല ഇന്റലിജന്‍സ് വിഭാഗം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നികുതി വെട്ടിപ്പ് കണ്െടത്തിയതുമായി ബന്ധപ്പെട്ട് പിഴ, കോമ്പൌണ്ടിംഗ് ഫീ എന്നീ ഇനങ്ങളിലായി മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു.

2014-15 സാമ്പത്തിക വര്‍ഷം വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1442 കേസുകള്‍ കണ്െടത്താനായി. മുന്‍ വര്‍ഷം ഇത് 1172 ആയിരുന്നു. ചരക്കു വാഹന പരിശോധനയില്‍ 56,518 ക്രമക്കേടുകള്‍ കണ്െടത്തി 28 കോടി രൂപ പിഴയിനത്തില്‍ ഈടാക്കി. മുന്‍ വര്‍ഷം ഇത് യഥാക്രമം 49,421 ഉം 23.3 കോടിയുമായിരുന്നു.

ബില്ലുകള്‍ നല്‍കാതെ കച്ചവടം നടത്തിയ 499 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. കോഴിക്കടത്തുമായി ബന്ധപ്പെട്ട് 770 കേസുകളില്‍ നിന്നായി 109 ലക്ഷം രൂപ പിഴ ഈടാക്കി. വിവിധയിടങ്ങളിലായി രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 49.8 കിലോഗ്രാം സ്വര്‍ണം പിടികൂടുകയും 3.3 കോടി രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. മുന്‍ വര്‍ഷം ഈയിനത്തില്‍ 90 ലക്ഷം രൂപ മാത്രമായിരുന്നു പിഴ. ഈയിനത്തില്‍ 270 ശതമാനത്തിന്റെ വര്‍ധനയാണ്.


വിവിധ ചെക്ക്പോസ്റുകളില്‍ നടത്തിയ പരിശോധനയിലൂടെ 44 ലക്ഷം രൂപയുടെ അധിക വരുമാനമുണ്ടായി. ഇത് മുന്‍ വര്‍ഷത്തേതിന്റെ ഇരട്ടിയാണ്. റെയില്‍വേ, ടൂറിസ്റ് ബസ് മുഖേന നികുതി വെട്ടിച്ചുളള ചരക്കു കടത്ത് ഗണ്യമായി കുറയ്ക്കാനായി.

ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളായ ഫ്ളിപ്പ് കാര്‍ട്ട്, ജബോങ്, വെക്ടര്‍ -ഇ-കൊമേഴ്സ്, റോബ്മാള്‍ എന്നിവയ്ക്ക് യഥാക്രമം 47.15 കോടി, 3.89 കോടി, 2.23 കോടി, 0.36 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.