വോട്ടര്‍പട്ടിക ശുദ്ധീകരണ പരിപാടി ആരംഭിച്ചു
Monday, May 4, 2015 12:15 AM IST
തിരുവനന്തപുരം: ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടി നടന്നുവരുന്നു.

പട്ടിക ശുദ്ധീകരണത്തിന്റെ ആദ്യഘട്ടമായി വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര് (ഇംഗ്ളീഷില്‍) ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ സൌജന്യമായി അതതു സ്ഥലത്തെ പോസ്റ്മാന്‍ മുഖേന 2015 മേയ് 15 വരെ എല്ലാ വീടുകളില്‍നിന്നു നേരിട്ടു ശേഖരിക്കും. വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കുന്നതിനുള്ള പ്രത്യേക ഫോം സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളില്‍ മേയ് ഒന്നിനു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, വോട്ടര്‍പട്ടികയില്‍ നിലവിലുള്ള വിവരങ്ങളില്‍ തെറ്റുകളുണ്െടങ്കില്‍ അവ തിരുത്തുന്നതിനും ആവശ്യമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിനും പ്രത്യേകം തയാറാക്കിയ ഫോമുകളുമായി അതതു സ്ഥലത്തെ ബൂത്തിന്റെ ചുമതല യുള്ള ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ വീടുകളില്‍ എത്തി സൌജന്യമായി പൂരിപ്പിച്ചു വാങ്ങും. പുതിയ പ്ളാസ്റിക് തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കുന്നതിനായി വോട്ടര്‍മാരുടെ പാസ്പോര്‍ട്ട് വലുപ്പത്തിലുള്ള കളര്‍ ഫോട്ടോകളും ശേഖരിക്കും. കളര്‍ ഫോട്ടോ ലഭ്യമല്ലാത്തവര്‍ പൂരിപ്പിച്ച പ്രത്യേക ഫോമിനോടൊപ്പം സാവകാശം ലഭ്യമാക്കിയാല്‍ മതിയാകും. ഫോമുകള്‍ പൂരിപ്പിച്ചു നല്‍കുന്ന മുന്‍ഗണനാക്രമത്തില്‍ വോട്ടര്‍മാര്‍ക്ക് കളര്‍ ഫോട്ടോ പതിച്ച പ്ളാസ്റിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.


പൂരിപ്പിച്ച ഫോമുകളും ഫോട്ടോയും നല്‍കുന്നതിനു വോട്ടര്‍മാര്‍ യാതൊരു കാരണവശാലും ബൂത്തുതല ഉദ്യോഗസ്ഥരുടെ വീടുകളിലോ ഓഫീസിലോ അവര്‍ അറിയിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തോ ചെല്ലേണ്ടതില്ല. ഈ വിധം ഏതെങ്കിലും ബൂത്തുതല ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ മറ്റു സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തുന്നതായോ പണം ആവശ്യപ്പെടുന്നതായോ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ആ വിവരം ബന്ധപ്പെട്ട താലൂക്ക് ഓഫീസുകള്‍, കളക്ടറേറ്റുകള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിലോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലോ ടോള്‍ ഫ്രീ കോള്‍ സെന്റര്‍ നമ്പര്‍ 1950 ലോ വിളിച്ചറിയിക്കുക. പരാതികള്‍ ഫാക്സ് മുഖേനയും അറിയിക്കാം. ഫാക്സ് നമ്പര്‍ 0471-2300097, 2309334.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.