എടത്വ പള്ളി തിരുനാള്‍: 27നു കൊടിയേറും
Saturday, April 25, 2015 12:36 AM IST
ആലപ്പുഴ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ 27ന് കൊടിയേറുമെന്ന് വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മെയ് 14 വരെയാണ് തിരുനാള്‍. 27 ന് രാവിലെ 7.30ന് കൊടിയേറ്റ്. 28ന് രാ വിലെ പത്തിന് കൊല്ലം രൂപ ത ബിഷപ് ഡോ. സ്റാന്‍ലി റോമന്‍ ദിവ്യബലി അര്‍പ്പിക്കും. മേയ് മൂന്നി ന് രാവിലെ 7.30 ന് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ മോ ണ്‍. ജോസഫ് മുണ്ടകത്തിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി. തുടര്‍ന്നു വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ അത്ഭുത തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും.

അഞ്ചിനു രാവിലെ പത്തിന് മലങ്കര റീത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. പത്തനംതിട്ട രൂപതാ മെത്രാന്‍ യൂഹനാന്‍ മാര്‍ ക്രിസോസ്റം കാര്‍മികത്വം വഹിക്കും. പ്രധാന തിരുനാള്‍ദിനമായ ഏഴിന് രാവിലെ 7.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. കാര്‍മികന്‍- തക്കല രൂപതാ ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍. ഉച്ചകഴിഞ്ഞ് 3.15ന് ആഘോഷമായ വിശുദ്ധ കുര്‍ബാന തമിഴില്‍. കാര്‍മികന്‍-കുഴിത്തുറൈ രൂപതാ ബിഷപ് ഡോ. ജെറോംദാസ് വറുവേല്‍. തുടര്‍ന്നു പ്രദക്ഷിണം.

എട്ടാമിടമായ 14ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. കാര്‍മികന്‍-ചങ്ങനാശേരി അതിരൂപതാ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മെയ് അഞ്ച്, ആറ് തീയതികളില്‍ രാത്രി എട്ടിന് ചരിത്ര പ്രസിദ്ധമായ എടത്വ വെടിക്കെട്ട് നടക്കും. മെയ് ആറിന് വൈകുന്നേരം 5.30 ന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയരൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണവും തിരുനാള്‍ ദിനമായ ഏഴിന് വൈകുന്നേരം നാലിന് വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ അത്ഭുത തിരുസ്വരൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കും. മെയ് 14 ന് എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും. അന്നേദിവസം വൈകുന്നേരം നാലിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം പള്ളി പാലം കടന്ന് കുരിശടിയിലേക്ക് നടക്കും. തുടര്‍ന്ന് കൊടിയിറക്ക്, കരിമരുന്നുപ്രകടനം. രാത്രി ഒമ്പതിന് അത്ഭുത തിരുസ്വരൂപം തിരുനടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ സമയങ്ങളില്‍ 27 ന് രാവിലെ ആറുമുതലും 28 മുതല്‍ മെയ് ഏഴുവരെ പുലര്‍ച്ചെ അഞ്ചു മുതലും മെയ് എട്ട് മുതല്‍ 14 വരെ രാവിലെ ആറുമുതലും വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനയും നൊവേനയും ലദീഞ്ഞും നടക്കും.


തിരുനാളിനു എടത്വായിലെത്തുന്ന വിശ്വാസികള്‍ക്കു വേണ്ട താമസസൌകര്യങ്ങള്‍ തയാറാക്കിയിട്ടുണ്ട്. തിരുനാള്‍ കാലത്ത് ലഭിക്കുന്ന നേര്‍ച്ചയുടെ 60 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നി ന്നും തീര്‍ഥാടകര്‍ തിരുനാള്‍ നാളുകളില്‍ എടത്വായിലെത്തും. പത്രസ മ്മേളനത്തില്‍ കൈക്കാരനായ തോമസ് സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍ വീനര്‍ ജെ. റ്റി. റാംസേ, ജയന്‍ പുന്ന ടപ്ര, ബില്‍ബി മാത്യു കണ്ടത്തില്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.