കുഫോസില്‍ പുതിയ തസ്തികകള്‍
Tuesday, April 21, 2015 12:24 AM IST
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) രൂപീകരിച്ചതിനു ശേഷം ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ സര്‍വകലാശാലയ്ക്കു പുതിയ അഞ്ച് അനധ്യാപക തസ്തികകള്‍ അനുവദിച്ചു.

ജീവനക്കാരുടെ ക്ഷാമം മൂലം സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കാലതാമസം വരുന്നതു തടയുന്നതിനു പുതിയ തസ്തികകള്‍ അനുവദിക്കണമെന്ന സര്‍വകലാശാല അധികൃതരുടെ ആവശ്യം പരിഗണിച്ചാണു സര്‍ക്കാര്‍ മൂന്ന് അസിസ്റന്റ് രജിസ്ട്രാര്‍, രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്നീ തസ്തികകള്‍ അനുവദിച്ചത്.

കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് 66 അനധ്യാപക തസ്തികകള്‍ കുഫോസിലേക്കു മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇവയില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍, അസിസ്റന്റ് രജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍, സെക്ഷന്‍ അസിസ്റന്റ് എന്നീ തസ്തികകള്‍ ഉള്‍പ്പെട്ടിരുന്നു.


പുതിയ തസ്തികകള്‍ അനുവദിച്ചതു മൂലം സര്‍വകലാശാല ഭരണം കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നു വൈസ് ചാന്‍സലര്‍ പ്രഫ.ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു. ഇതിനു മുന്‍കൈയെടുത്ത സര്‍വകലാശാലയുടെ പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി കെ. ബാബുവിന്റെ പരിശ്രമങ്ങള്‍ കുഫോസിന്റെ വളര്‍ച്ചയ്ക്കു മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.