മെഡിക്കല്‍, എന്‍ജി. പ്രവേശനപരീക്ഷ: വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടവ
Monday, April 20, 2015 1:14 AM IST
തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനിയറിംഗ് പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ഥികള്‍ രാവിലെ 9.30നു തന്നെ പരീക്ഷാ ഹാളില്‍ പ്രവേശിക്കണം. പത്തു മുതലാണു പരീക്ഷ. 9.55നു വിദ്യാര്‍ഥികള്‍ക്കു ചോദ്യപുസ്തകം ലഭിക്കും.

ചോദ്യപുസ്തകം കിട്ടുമ്പോള്‍ വിദ്യാര്‍ഥിയുടെ അഡ്മിറ്റില്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന അതേ വെര്‍ഷന്‍ കോഡിലുള്ള ചോദ്യപേപ്പര്‍ തന്നെയാണു ലഭിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കണം. ചോദ്യപുസ്തകത്തിന്റെ മുകളില്‍ വലതു വശത്തു സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ഇന്‍വിജിലേറ്ററെ അറിയിക്കണം. പരീക്ഷ തുടങ്ങാനുള്ള സമയമാകുമ്പോള്‍ ചോദ്യപുസ്തകത്തില്‍ 120 ചോദ്യങ്ങളും ക്രമത്തില്‍ തന്നെ ഉണ്െടന്ന് ഉറപ്പാക്കണം. അച്ചടിക്കാത്ത ഭാഗങ്ങളോ ക്രമം തെറ്റിയ ചോദ്യങ്ങളോ ഉണ്െടങ്കില്‍ ചോദ്യപുസ്തകം മാറ്റി വാങ്ങണം.

ഒഎംആര്‍ ഉത്തരക്കടലാസിനൊപ്പമുള്ള കാര്‍ബണ്‍ലെസ് കോപ്പി പരീക്ഷയെഴുതുന്ന സമയത്ത് ഉത്തരക്കടലാസില്‍നിന്നു വേര്‍പെടുത്തരുത്. പരീക്ഷയുടെ അവസാനം ഇതു വിദ്യാര്‍ഥിക്കു കൊണ്ടുപോകാം.


ഒഎംആര്‍ ഷീറ്റില്‍ രമിറശറമലേ റമമേ, അിംലൃ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ടായിരിക്കും. പരീക്ഷയാരംഭിക്കുന്നതിനു മുമ്പുതന്നെ ഇടതുവശത്തെ രമിറശറമലേ റമമേ എന്ന ഭാഗത്തെ വെര്‍ഷന്‍ കോഡ്, റോള്‍ നമ്പര്‍, ചോദ്യപുസ്തകത്തിന്റെ സീരിയല്‍ നമ്പര്‍, പേര്, വിഷയത്തിന്റെ പേര്, ഒപ്പ് എന്നീ ഭാഗങ്ങള്‍ പൂരിപ്പിക്കണം. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി, മുന്‍കൂട്ടി വെര്‍ഷന്‍ കോഡ് രേഖപ്പെടുത്താത്ത ഒഎംആര്‍ ഷീറ്റുകളായിരിക്കും ഇക്കുറി ഉപയോഗിക്കുക.

അതുകൊണ്ടുതന്നെ അഡ്മിറ്റ് കാര്‍ഡിലെ വെര്‍ഷന്‍ കോഡുകള്‍ പരീക്ഷാര്‍ഥികള്‍ തന്നെ ഒഎംആര്‍ ഷീറ്റില്‍ രേഖപ്പെടുത്തണം.

ഒരിക്കല്‍ രേഖപ്പെടുത്തിയ ഉത്തരങ്ങള്‍ വെട്ടിത്തിരുത്താനോ മായ്ക്കാനോ ശ്രമിക്കരുത്. ആവശ്യപ്പെടുന്ന വിവരങ്ങള്‍ക്കു പുറമേ മറ്റൊന്നും ഒഎംആര്‍ ഷീറ്റില്‍ രേഖപ്പെടുത്തരുത്. ഉത്തരം കണ്ടത്തൊനുള്ള ക്രിയകള്‍ക്കും മറ്റും ചോദ്യപുസ്തകത്തില്‍ സ്ഥലം ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.