സ്പിരിറ്റ് ചേര്‍ത്തു വ്യാജ മദ്യനിര്‍മാണം: മൂന്നു പേര്‍ അറസ്റില്‍
സ്പിരിറ്റ് ചേര്‍ത്തു വ്യാജ മദ്യനിര്‍മാണം: മൂന്നു പേര്‍ അറസ്റില്‍
Monday, April 20, 2015 12:37 AM IST
കായംകുളം: സ്പിരിറ്റ് കലര്‍ത്തി വ്യാജമദ്യ നിര്‍മാണം നടത്തിയ മൂന്ന് കെ എസ് ഇ ബി കരാര്‍ ജീവനക്കാരെ കായംകുളം പോലീസ് അറസ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം കല്ലുംമൂട് നടുവത്തേരില്‍ അനീഷ് (27 ) കൃഷ്ണപുരം മുക്കട പുത്തന്‍മണ്ണേല്‍ രതീഷ് (26) കൃഷ്ണപുരം എസ്എന്‍ സ്കൂളിന് സമീപം പുളിക്കശ്ശേരി തറയില്‍ രാജേഷ് (26 )എന്നിവരെയാണു കായംകുളം സിഐ കെ. എസ്. ഉദയഭാനുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റുചെയ്തത്. 90 ലിറ്റര്‍ സ്പിരിറ്റും അസംസ്കൃത വസ്തുക്കള്‍ ചേര്‍ത്ത 20 ലിറ്ററും നിര്‍മാണ സാമഗ്രികളും പോലീസ് കണ്െടടുത്തിട്ടുണ്ട് സംഘത്തിലെ രണ്ടുപേര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. നിരവധി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദീഷ്, സനല്‍കുമാര്‍ എന്നിവരാണ് രക്ഷപ്പെട്ടതെന്നു പോലീസ് പറഞ്ഞു. വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ചാക്കില്‍ കെട്ടിവച്ചിരുന്ന വൈദ്യുതി സാമഗ്രികളും കണ്െടടുത്തു. വിലകൂടിയ അലൂമിനിയം കമ്പികള്‍ ഉള്‍പ്പടെയുള്ള സാമഗ്രികളാണു കണ്െടടുത്തത് ഇവ അപഹരിച്ചതാണെന്നു പോലീസ് കണ്െടത്തിയിട്ടുണ്ട് സാധനങ്ങള്‍ സംഘം അപഹരിച്ചെടുത്ത ശേഷം മറിച്ചു വില്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഒരു പിക്കപ്പ് വാനും മാരുതിക്കാറും, രണ്ട് ബൈക്കും പോലീസ് കസ്റഡിയില്‍ എടുത്തു. കായംകുളം മുത്താരമ്മന്‍ കോവിലിന് സമീപം കുന്നത്താലുംമൂട്ടില്‍ ദിവ്യ ഭവനത്തില്‍ ദിവാകരന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് വ്യാജമദ്യം നിര്‍മ്മിക്കുന്നത് കണ്െടത്തിയത് രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. അറസ്റിലായ അനീഷ് ദിവാകരന്റെ മരുമകനാണ്, ആരുടേയും ശ്രദ്ധ എത്താതിരിക്കാനാണ് ഈ വീട് കേന്ദ്രമാക്കി വ്യാജമദ്യ നിര്‍മ്മാണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വയോധികനായ ദിവാകരന്‍ ഉള്‍പ്പടെ വീട്ടിലുള്ളവരെ ട്രാന്‍സ്ഫോര്‍മറിന് ഒഴിക്കുന്ന ഓയില്‍ ആണെന്ന് പറഞ്ഞ് ധരിപ്പിച്ചാണ് വ്യാജ മദ്യം ഇവിടെ സൂക്ഷിച്ചിരുന്നത് വീട്ടിലുള്ളവര്‍ ഉറങ്ങുന്ന സമയത്തായിരുന്നു നിര്‍മ്മാണമെന്നും പോലീസ് പറഞ്ഞു.


സി ഐ യെ കൂടാതെ എസ് ഐ മാരായ കെ എസ് ശിവദാസന്‍,രതീഷ്കുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇല്ല്യാസ്, സന്തോഷ്, സിയാദ്, തുടങ്ങിയവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.