കേരള കോണ്‍ഗ്രസ് ഭരണഘടന സാധുവെന്നു ജോയി ഏബ്രഹാം
Sunday, April 19, 2015 10:40 PM IST
കോട്ടയം: യുഡിഎഫ് ഉന്നതാധികാരസമിതി സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ടശേഷവും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതിനാലാണ് പി.സി. ജോര്‍ജിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ്-എം നിര്‍ബന്ധിതമായതെന്ന് ജോയി ഏബ്രഹാം എംപി. കേരള കോണ്‍ഗ്രസ്- എമ്മിനു ഭരണഘടന ഇല്ലെന്നു പറഞ്ഞ പി.സി. ജോര്‍ജിന് അതുണ്െടന്നു സമ്മതിക്കാന്‍ സസ്പെന്‍ഷന്‍ നടപടി വേണ്ടിവന്നു.

ഭരണഘടനാ പ്രശ്നങ്ങള്‍ ഉയര്‍ത്താനും പുകമറ സൃഷ്ടിക്കാനുമുള്ള ശ്രമം പാഴ്വേലയാണ്. കെ.എം. മാണി മന്ത്രിയായതു പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണെന്ന വാദം വിചിത്രമാണ്.


2013 ജൂണ്‍ നാലിനു കോട്ടയത്ത് പി.സി. ജോര്‍ജിന്റെ കൂടി സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി പാസാക്കുകയും 2013 ഓഗസ്റില്‍ പ്രാബല്യത്തില്‍ വരികയും ചെയ്ത പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തിലാണു പി.സി. ജോര്‍ജിനെതിരേ നടപടികള്‍ സ്വീകരിച്ചത്. പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കെ.എം. മാണിക്ക് അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ അധികാരവും അവകാശവും ഉണ്െടന്നും ജോയി ഏബ്രഹാം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.