നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിലെ കേസ് ഡയറി ഞെട്ടിക്കുന്നതെന്നു കോടതി
Saturday, April 18, 2015 12:58 AM IST
കൊച്ചി: കുവൈത്തിലേക്കു നഴ്സിംഗ് റിക്രൂട്ട്മെന്റിന് അനധികൃതമായി ലക്ഷങ്ങള്‍ ഈടാക്കിയതുമായി ബന്ധപ്പെട്ടു സിബിഐ കോടതിയില്‍ ഹാജരാക്കിയ കേസ് ഡയറിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബി. കലാം പാഷ. മുഖ്യപ്രതിയായ കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് അഡോള്‍ഫസ് ലോറന്‍സിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാണു കോടതിയുടെ നിരീക്ഷണം.

നൂറു കോടിയിലേറെ രൂപയുടെ തട്ടിപ്പ് പ്രാഥമികാന്വേഷണത്തില്‍ കണ്െടത്തിയെന്നാണു കേസ് ഡയറിയില്‍ സിബിഐ പറയുന്നത്. ജാമ്യം നല്‍കിയാല്‍ പ്രതി അന്വേഷണം അട്ടിമറിക്കാന്‍ ഇടയുണ്െട ന്നു നിരീക്ഷിച്ചാണു കോടതി ജാമ്യാപേക്ഷ തള്ളിയത്. റിക്രൂട്ട്മെന്റ്തട്ടിപ്പിലൂടെ വന്‍ ചൂഷണമാണു നടത്തിയിരിക്കുന്നത്. പ്രതിയുടേതു വളരെ ഗുരുതരമായ കുറ്റകൃത്യമാണ്.

കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു. അന്വേഷണം ശരിയായ ദിശയില്‍ മുന്നേറുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണ സംഘത്തിനു വിലങ്ങിടലാവുമെന്നു കോടതി ചൂണ്ടിക്കാട്ടി.

കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ഇതിനു നേരെ കോടതിക്കു കണ്ണടയ്ക്കാന്‍ കഴിയില്ല. ഒന്നാം പ്രതിയായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് കേസിലെ രണ്ടാം പ്രതിയായ അല്‍ സറാഫാ റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസുമായി ഗൂഢാലോചന നടത്തിയതായി സിബിഐ ആരോപിച്ചിരുന്നു.


കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം 1,200 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനായിരുന്നു കരാര്‍. ഉദ്യോഗാര്‍ഥികളില്‍നിന്ന് 19,500 രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കാനായിരുന്നു വ്യവസ്ഥ. എന്നാല്‍, ഓരോരുത്തരില്‍നിന്നും 19.5 ലക്ഷം രൂപ വാങ്ങി. അനധികൃതമായി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിനും പങ്കുണ്െടന്നാണു സിബിഐയുടെ കണ്െടത്തല്‍.

റിക്രൂട്ട്മെന്റ് ഏജന്‍സിക്കെതിരെ കൊട്ടാരക്കര സ്വദേശിനി പരാതി നല്‍കിയപ്പോള്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ആ പരാതി റിക്രൂട്ട്മെന്റ് ഏജന്‍സിക്കു തന്നെ നല്‍കിയെന്നാണ് ആരോപണം.പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിനെ കസ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ചാണു കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.