തോപ്പില്‍ഭാസി നാടകപഠന കേന്ദ്രത്തിന്റെ പ്രതിഭാ പുരസ്കാരം സമ്മാനിച്ചു
തോപ്പില്‍ഭാസി നാടകപഠന കേന്ദ്രത്തിന്റെ പ്രതിഭാ പുരസ്കാരം സമ്മാനിച്ചു
Saturday, April 18, 2015 1:03 AM IST
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ ചരിത്രത്തില്‍ നാടകത്തിനുണ്െടാക്കാന്‍ സാധിച്ച സ്വാധീനം മലയാള സിനിമയ്ക്കുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നു മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറും കവിയുമായ കെ. ജയകുമാര്‍. തോപ്പില്‍ഭാസി നാടകപഠന കേന്ദ്രത്തിന്റെ പ്രതിഭാ പുരസ്കാര സമര്‍പ്പണം വിജെടി ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത നാടക-ചലച്ചിത്ര സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനനു വേണ്ടി മകന്‍ അനില്‍ അര്‍ജുനന്‍ പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങി. തോപ്പില്‍ ഭാസിയുടെ 90-ാം ജന്മദിനാഘോഷത്തിന്റെ ഉദ്ഘാടനവും കെ. ജയകുമാര്‍ നിര്‍വഹിച്ചു.

അനാരോഗ്യം കാരണം എം.കെ. അര്‍ജുനനു പുരസ്കാരദാന ചടങ്ങില്‍ എത്തിച്ചേരുവാന്‍ സാധിച്ചില്ല.

ഭക്തപ്രഹ്ളാദന്‍ പോലുള്ള പുരാണ നാടകങ്ങളിലെ കഥാപാത്രങ്ങള്‍ നിറഞ്ഞുനിന്ന കാലഘട്ടത്തില്‍ സാധാരണ മനുഷ്യരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അവരുടെ സ്വപ്നങ്ങളെ പൊതുമധ്യത്തില്‍ കൊണ്ടുവരികയും ചെയ്തതു കെപിഎസി നാടകങ്ങളാണ്. സാധാരണക്കാരുടെ ജനാധിപത്യബോധത്തെ ഉണര്‍ത്താനും കെപിഎസി നാടകങ്ങള്‍ക്കു സാധിച്ചു. ഇക്കഴിഞ്ഞ ആറു പതിറ്റാണ്ടുകാലമായി സംഗീതരംഗത്ത് നിലനില്ക്കുന്ന എം.കെ. അര്‍ജുനന്‍ തന്റെ ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ സ്വയംപ്രതിഷ്ഠിച്ചിരിക്കുകയാണെന്നും കെ. ജയകുമാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.