ചെറുവള്ളി എസ്റേറ്റ്: തുടര്‍നടപടി റദ്ദാക്കി
Thursday, April 2, 2015 2:37 AM IST
കൊച്ചി: കോട്ടയം ജില്ലയില്‍ ഹാരിസണ്‍സ് മലയാളം കമ്പനിയുടെ കൈവശമുണ്ടായിരുന്ന ചെറുവള്ളി എസ്റേറ്റിലെ 2,211 ഏക്കര്‍ ഭൂമി ഒഴിപ്പിക്കാനുള്ള സ്പെഷല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യത്തിന്റെ നോട്ടീസിലുള്ള തുടര്‍നടപടി ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.

ഒഴിപ്പിക്കല്‍ തടഞ്ഞെങ്കിലും ഭൂമിയുടെ കൈമാറ്റം, പണയപ്പെടുത്തല്‍ എന്നിവ നടത്തുന്നതില്‍ നിന്നു ഭൂവുടമയെ വിലക്കിയിട്ടുണ്ട്.

ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ ഭൂമിതര്‍ക്കം നിലനില്‍ക്കെ ചെറുവള്ളി എസ്റേറ്റിന്റെ ഒരു ഭാഗം കെ.പി. യോഹന്നാന്‍ വാങ്ങിയിരുന്നു. ഈ ഭൂമിയിലെ 2,211 ഏക്കറിനാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്.


സര്‍ക്കാര്‍ നടപടിക്കെതിരെ കെ.പി. യോഹന്നാനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൈയേറ്റ ഭൂമിയാണെന്നു കണ്െടത്തിയ ഹാരിസണ്‍സ് ഭൂമി തിരികെയെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ ഓഫീസറാണ് എറണാകുളം ജില്ലാ കളക്ടറായ രാജമാണിക്യം. ജസ്റീസ് പി.ആര്‍. രാമചന്ദ്രമേനോനാണ് ഹര്‍ജി പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.