അനധികൃത സ്പിരിറ്റ് മൊത്ത വിതരണക്കാരനെ ക്രൈംബ്രാഞ്ച് പിടികൂടി
അനധികൃത സ്പിരിറ്റ് മൊത്ത വിതരണക്കാരനെ ക്രൈംബ്രാഞ്ച് പിടികൂടി
Thursday, April 2, 2015 2:20 AM IST
കൊച്ചി: ഒട്ടേറെ അബ്കാരി കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന സ്പിരിറ്റ് മൊത്തവിതരണക്കാരനെ എറണാകുളം ക്രൈംബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭാഗം അറസ്റു ചെയ്തു. കൊടുങ്ങല്ലൂര്‍ ശാന്തിപുരം പുതുമനപ്പറമ്പ് ചിറ്റേഴത്ത് വീട്ടില്‍ അനില്‍കുമാര്‍ (കൊമ്പന്‍ അനില്‍ -38) ആണ് അറസ്റിലായത്. കഴിഞ്ഞമാസം 13ന് കായംകുളം ഗോവിന്ദമുട്ടം ജംഗ്ഷനു സമീപം ഒരു ചകിരിതാറ്റ് മില്ലില്‍ 147 കന്നാസുകളില്‍ വില്‍പ്പനക്കായി അനധികൃതമായി സൂക്ഷിച്ചിരുന്ന 5,145 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ കായംകുളം പോലീസ് സ്റേഷനില്‍ രജിസ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് അനില്‍കുമാര്‍. ലോക്കല്‍ പോലീസ് ഈ കേസ് കൂടുതല്‍ അന്വേഷണത്തിനായി എറണാകുളം സംഘടിത കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറിയതിനെ തുടര്‍ന്ന് ആറു പ്രതികളെ അറസ്റു ചെയ്തിരുന്നു. വില്‍പ്പനക്കായി സ്പിരിറ്റ് എത്തിച്ചുകൊടുത്തിരുന്നത് അനില്‍കുമാറാണ്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെക്കുറിച്ച് ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭാഗം അന്വേഷിച്ചുവരവെ ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് അലക്സ് കെ. ജോണിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡ് പരിസരത്തു വച്ചാണ് പ്രതിയെ അറസ്റു ചെയ്തത്. ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലെ വിവിധ സ്റേഷനുകളിലും ആലപ്പുഴ എക്സൈസ് വിഭാഗത്തിലുമായി ഏഴ് അബ്കാരി കേസുകളില്‍ അനില്‍കുമാര്‍ പ്രതിയാണ്.


ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ പി.കെ. സാബുവിന്റെ നേതൃത്വത്തില്‍ എസ്ഐ പി.എസ്. തങ്കച്ചന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എ. ജോസഫ്, ചെറിയാന്‍ ജോണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.കെ. നൌഷാദ്, സിഎസ്. സുരേഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കായംകുളം ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.