എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാമ്പില്‍ അധ്യാപകരുടെ പ്രതിഷേധം
Wednesday, April 1, 2015 12:10 AM IST
തൃശൂര്‍: എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാനായി പോസ്റിംഗ് ഓര്‍ഡര്‍ ലഭിച്ചു തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡുനിന്നുമടക്കം കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ അധ്യാപകരെ ഡ്യൂട്ടിയില്ലെന്നു പറഞ്ഞു തിരിച്ചയച്ചു. റിസര്‍വ് അധ്യാപകര്‍ എന്ന രീതിയില്‍ പോസ്റിംഗ് കൊടുത്ത നൂറോളം അധ്യാപകരെയാണു തൃശൂര്‍ മോഡല്‍ ബോയ്സ് സ്കൂളില്‍നിന്നു തിരിച്ചയച്ചത്.

തിങ്കളാഴ്ചതന്നെ തൃശൂരിലെത്തിയ ഇവര്‍ ഇന്നലെ രാവിലെ സ്കൂളില്‍ എത്തിയപ്പോഴാണ് ആവശ്യത്തിനുള്ള അധ്യാപകര്‍ മൂല്യനിര്‍ണയത്തിനുണ്െടന്നും റിസര്‍വ് അധ്യാപകരെ ആവശ്യമില്ലെന്നും ക്യാമ്പ് ഓഫീസര്‍ അറിയിച്ചത്.

സംസ്കൃതം, ഉറുദു, അറബി പേപ്പറുകളുടെ മൂല്യനിര്‍ണയമാണ് മോഡല്‍ ബോയ്സില്‍ നടക്കുന്നത്. 48 പേരാണ് സംസ്കൃതത്തിന്റെ മൂല്യനിര്‍ണയത്തിനു വേണ്ടത്. എന്നാല്‍ 48 പേര്‍ക്കു പുറമെ 30 പേരെ റിസര്‍വായി നിയമിച്ചിരുന്നു. 24 പേര്‍ വേണ്ട ഉറുദു വിഭാഗത്തില്‍ 10 പേരെ കൂടുതലായി റിസര്‍വ് ചെയ്തിരുന്നു. 150 പേരാണ് അറബി മൂല്യനിര്‍ണയത്തിനു വേണ്ടിയിരുന്നത്. ഇതിനു പുറമെ അമ്പതോളം പേരെ റിസര്‍വായി നിയമിച്ചിരുന്നു. ഒരാഴ്ച മുമ്പു പരീക്ഷാഭവന്റെ സൈറ്റില്‍നിന്നാണു പോസ്റിംഗ് ഓര്‍ഡര്‍ ലഭിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു.


മുന്‍വര്‍ഷങ്ങളേക്കാള്‍ റിസര്‍വ് അധ്യാപകരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് ഇത്തവണ ഉണ്ടായതെന്നും അതുകൊണ്ടാണ് ഇത്രയേറെ അധ്യാപകര്‍ മൂല്യനിര്‍ണയത്തിനെത്തിയതെന്നും റിസര്‍വ് അധ്യാപകര്‍ പറഞ്ഞു. ഇത്രയും പേര്‍ ക്യാമ്പിന് ആവശ്യമില്ല. തിരിച്ചയച്ച റിസര്‍വ് അധ്യാപകര്‍ക്ക് ടിഎ, ഡിഎ എന്നിവ നല്കാന്‍ നിര്‍വാഹമില്ലെന്ന നിലപാടാണ് അധികൃതര്‍ കൈക്കൊണ്ടത്.

ദൂരെയുള്ള ജില്ലകളില്‍നിന്നെത്തിയവര്‍ ഇതില്‍ പ്രതിഷേധിച്ചെങ്കിലും തങ്ങള്‍ക്ക് ഇവ അനുവദിക്കാന്‍ നിര്‍വാഹമില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. പോസ്റിംഗ് ഓര്‍ഡര്‍ ലഭിച്ചവര്‍ ക്യാമ്പിനെത്തിയില്ലെങ്കില്‍ അച്ചടക്കനടപടിയുണ്ടാകുമെന്നു മുന്നറിയിപ്പുമുണ്ടായിരുന്നു. സംഘടനാനേതാക്കളുമായി ചര്‍ച്ച ചെയ്തു തുടര്‍നടപടികളെടുക്കുമെന്ന് അധ്യാപകര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.