മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയുടെ സാധുത ചോദ്യം ചെയ്തു ഹര്‍ജി
Friday, March 27, 2015 1:07 AM IST
കൊച്ചി: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പത്തനംതിട്ടയില്‍ സ്വപ്ന എന്ന സ്വകാര്യ ബസില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സോമസുന്ദരപിള്ള അഡ്വ.ജോര്‍ജ് സെബാസ്റ്യന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റീസ് വിനോദ്ചന്ദ്രന്റേതാണ് നടപടി. എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാര്‍, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ബസിന്റെ ഉടമസ്ഥന്‍ എന്നിവര്‍ക്കു നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. നിലവിലെ നിയമപ്രകാരം മോട്ടോര്‍ തൊഴിലാളി 60 വയസില്‍ ജോലിയില്‍നിന്നു പിരിഞ്ഞു പോകുമ്പോഴേ പദ്ധതി പ്രകാരമുളള എക്സ്ഗ്രേഷ്യ ടെര്‍മിനല്‍ ബെനഫിറ്റ് ലഭിക്കൂ.


ഹര്‍ജിക്കാരന് 57 വയസ്സുളളപ്പോള്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബസ് വില്‍ക്കുകയും സര്‍വീസ് നിര്‍ത്തുകയുംചെയ്തു. ക്ഷേമനിധി ബോര്‍ഡിനെ സമീപിച്ചപ്പോള്‍ 60 വയസാകാതെ ജോലി അവസാനിപ്പിച്ചതിനാല്‍ കുറച്ചു തുക മാത്രമാണു നല്‍കിയത്. ഇതിനെതിരേയാണു ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.