കൊക്കെയ്ന്‍ കടത്തുകാരന്‍ എത്തിയതു ബിസിനസ് വീസയില്‍
Saturday, March 7, 2015 12:31 AM IST
കൊച്ചി: നൈജീരിയയിലെ ലഗോസില്‍ നിന്നു ബിസിനസ് വീസയില്‍ വന്ന ഒക്കോവെ ചിക്കോത്സിയ കോളിന്‍സ് (29) നോര്‍ത്ത് ഗോവയില്‍ മാസം 25,000 രൂപ വാടകയുള്ള, ആഡംബര സൌകര്യങ്ങളോടു കൂടിയ വീട് വാടകയ്ക്കെടുത്താണ് താമസിച്ചിരുന്നത്. ഫ്രാങ്ക് എന്ന പേരില്‍ കൊച്ചി കൊക്കെയ്ന്‍ കേസിലെ ഒന്നാം പ്രതി രേഷ്മ രംഗസ്വാമിയെ വിളിച്ചതും ഇടപാടുകള്‍ നടത്തിയതും കോളിന്‍സാണെന്നു തിരിച്ചറിഞ്ഞ പോലീസ് കൊക്കെയ്ന്‍ ഇടപാടുകാരും വില്‍പ്പനക്കാരും തമ്മില്‍ ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന കോഡുഭാഷ ഉപയോഗിച്ച് അയാളുടെ ഫോണിലേക്കു വിളിച്ചു കൊക്കെയ്ന്‍ ആവശ്യപ്പെട്ടു.

തരാമെന്നു സമ്മതിച്ചു സ്കൂട്ടറില്‍ സ്ഥലത്തെത്തിയ കോളിന്‍സ് സംശയം തോന്നി സ്ഥലംവിട്ടു. പോലീസ് സംഘം ഇയാളുടെ വാഹനത്തെ പിന്തുടര്‍ന്നു. നൈജീരിയക്കാര്‍ കൂടുതലായി താമസിക്കുന്ന നോര്‍ത്ത് ഗോവയിലെ ചൊപ്പടേം ഭാഗത്തെത്തിയപ്പോല്‍ ഒരു വീടിന്റെ പിന്‍ഭാഗത്തെ രഹസ്യകേന്ദ്രത്തിലേക്ക് ഇയാള്‍ ഓടിക്കയറി.


പോലീസ് പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന കറുത്തവര്‍ഗക്കാരായ ഏഴുപേര്‍ പോലീസിനെ നേരിട്ടു. മല്‍പ്പിടുത്തത്തിലൂടെ പ്രതിയെ കസ്റഡിയിലാക്കിയെങ്കിലും അവിടെ നിന്നു കൊണ്ടുപോകുന്നത് ദുഷ്കരമാണെന്നു വന്നതോടെ ഗോവ പോലീസിലെ ആന്റിനാര്‍ക്കോട്ടിക് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരുടെ സഹായം തേടി. .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.