കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു
കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു
Saturday, March 7, 2015 12:01 AM IST
മുക്കം (കോഴിക്കോട്): കൃഷിയിടത്തിലെ ജോലിക്കിടെ കാട്ടുപിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. കാരമൂല കല്‍പ്പൂരിലെ പറമ്പില്‍വച്ചുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരിങ്ങാപുറായി കീലത്ത് അബ്ദുള്‍ സ ലാം (58) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

ഇന്നലെ രാവിലെ മുതല്‍ കൂടരഞ്ഞി, കാരശേരി പഞ്ചായത്തുകളിലുണ്ടായ കാട്ടുപന്നി ആക്രമണത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റു. രാവിലെ ഒന്‍പതോടെയാ ണു സലാമിനെ പന്നി ആക്രമിച്ചത്. പരിക്കേറ്റ ഇദ്ദേഹം അരമണിക്കൂറോളം കൃഷിയിടത്തില്‍ കിടന്നു. പിന്നീടു കരച്ചില്‍ കേട്ടെത്തിയ മക്കളും ബന്ധുക്കളുമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.

രാവിലെ എട്ടരയോടെയാണു നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടുപന്നി ആക്രമണം തുടങ്ങിയത്. റോഡിലിറങ്ങിയ പന്നി മുന്നില്‍പ്പെട്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു.

കൂടരഞ്ഞി പട്ടോത്ത് ഹസീന, കാരമൂല അമ്പലക്കണ്ടി വാസു, കുറിയേടത്തു കുഞ്ഞിമോന്‍, കൂടരഞ്ഞി കണിപ്പള്ളി സാബു, കൂടരഞ്ഞി മേലെയില്‍ ലളിത (44), കൂമ്പാറ ഫാത്തിമാബി മെമ്മോറിയല്‍ എച്ച്എസ്എസ് പത്താംക്ളാസ് വിദ്യാര്‍ഥിനി ഷിഫാന (15) എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കല്‍പ്പൂരിലെ വയലില്‍ ജോലിചെയ്യുന്നതിനിടെയാണു വാസുവി നെ ആക്രമിച്ചത്. കൂടരഞ്ഞിയില്‍നിന്നു മുക്കത്തേക്കുള്ള ബൈ ക്ക് യാത്രയ്ക്കിടെയായിരുന്നു സാബുവിനു നേരേയുള്ള ആക്രമണം. വീടിനു സമീപ ത്താണു ഹസീനയെ ആക്രമിച്ചത്.


നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ താമരശേരിയിലെ വനംവകുപ്പുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കാതെ ഒന്നും ചെയ്യാനാകില്ലെ ന്ന നിലപാടെടുത്തു. ഇതോടെ നാട്ടുകാര്‍ രോഷാകുലരായി. ഇതിനിടെ, വിവരമറിഞ്ഞ് മുക്കം പോലീസും സ്ഥലത്തെത്തി.

നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പന്നിയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടു. ഇതേത്തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ പന്നിയെ കല്‍പ്പൂര്‍ ആറാം ബ്ളോക്കിലെ പുഴയില്‍ വച്ചു വെടിവച്ചു കൊന്നു.

മരിച്ച അബ്ദുള്‍ സലാമിന്റെ ഭാര്യ: തോട്ടത്തില്‍ സെലീന. മക്കള്‍: യാസീന്‍, ജസീന (യുഎസ്എ). മരുമകന്‍: സഫ്വാന്‍ (യുഎസ്എ). കബറടക്കം ഇന്നു രാവിലെ ഒമ്പതിനു ആനയാംകുന്ന് തണ്ണിര്‍പൊയില്‍ ജുമുഅത്ത് പള്ളിയില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.