കുഴല്‍പ്പണ കവര്‍ച്ചാസംഘത്തിലെ രണ്ടു പേര്‍കൂടി അറസ്റില്‍
കുഴല്‍പ്പണ കവര്‍ച്ചാസംഘത്തിലെ രണ്ടു പേര്‍കൂടി അറസ്റില്‍
Friday, March 6, 2015 12:18 AM IST
തൃശൂര്‍: കുഴല്‍പ്പണം കടത്തിക്കൊണ്ടുപോകുന്ന സംഘത്തില്‍നിന്നു പണവും സ്വര്‍ണവും കവരുന്ന കോടാലി ശ്രീധരന്റെ സംഘത്തിലെ രണ്ടുപേരെകൂടി ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ് ചെയ്തു.

തൃശൂര്‍ ആമ്പല്ലൂര്‍ മണലി പ്ളാലിവളപ്പില്‍ വീട്ടില്‍ മാധവന്റെ മകന്‍ സുബീഷ് (24), വരന്തരപ്പിള്ളി പനിയത്തു വീട്ടില്‍ സുധാകര മേനോന്റെ മകന്‍ വിനു (34) എന്നിവരെയാണു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ംഎ.ജെ. സോജന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ് ചെയ്തത്. ഇവരുടെ കൂട്ടാളികളായ മൂന്നു പേരെ കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് അറസ്റ് ചെയ്തിരുന്നു. വരന്തരപ്പിള്ളി സ്വദേശി യോഗേഷ്, നന്തിപുലം സ്വദേശി ടിന്‍സണ്‍, ചെമ്പൂചിറ സ്വദേശി പ്രവീണ്‍ എന്നിവരെയാണു നേരത്തെ അറസ്റ് ചെയ്തത്.

2013 മാര്‍ച്ച് ഒമ്പതിനു കോഴിക്കോട് കൊടുവള്ളിയില്‍ ജ്വല്ലറി നടത്തുന്ന ഒ.കെ. അഷറഫിനുവേണ്ടി തൃശൂര്‍ പുത്തന്‍പള്ളിക്കു സമീപത്തെ സ്വര്‍ണാഭരണ പണിശാലയില്‍നിന്നു ശേഖരിച്ച 50 ലക്ഷം രൂപയുമായി കാറില്‍ പോകുമ്പോള്‍ ആക്രമണം നടത്തിയ കേസിലാണു പ്രതികള്‍ പിടിയിലായത്. ടെമ്പോ വാന്‍ ഓടിച്ചുകൊണ്ടുവന്നു കാറിലിടിച്ച് അപകടമുണ്ടാക്കി കാര്‍ തകര്‍ത്തു പണം കവരാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ ഓടിക്കൂടിയതുമൂലം ആക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


ആക്രമണത്തിനിരയായ കാര്‍ പോലീസ് സ്റേഷനിലേക്കു മാറ്റി. കാറില്‍ രണ്ടര കോടി രൂപയുടെ പണം ഉണ്ടായിരുന്നെന്നും പോലീസ് സ്റേഷനിലേക്കു മാറ്റിയ കാറില്‍നിന്നു രഹസ്യമായി അഷറഫും കൂട്ടരും അത്രയും തുക കൈക്കലാക്കിയെന്നു മറ്റൊരു പരാതികൂടി പോലീസിനു ലഭിച്ചു. ഈ കേസിലും അന്വേഷണം നടക്കുന്നതിനിടയിലാണു പ്രതികളെ പിടികൂടിയത്.

കേസില്‍ ഏഴു പേരെകൂടി ഇനിയും പിടികൂടാനുണ്ട്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ടാറ്റ 407 വാഹനവും ക്വാളിസ് കാറും പിടികൂടാനുണ്െടന്നു പോലീസ് അറിയിച്ചു. കോടാലി ശ്രീധരനും സംഘവും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലുടനീളം കുഴല്‍പ്പണ കവര്‍ച്ച നടത്തിയിട്ടുള്ളതായി പിടിയിലായ പ്രതികള്‍ പോലീസിനോടു സമ്മതിച്ചു.

സിഐ സി.ആര്‍. രാജു, എസ്ഐ കെ.ജെ. ചാക്കോ, എഎസ്ഐ മാരായ ശങ്കന്‍കുട്ടി, ടി.ആര്‍. ഗ്ളാഡ്സ്റണ്‍, സീനിയര്‍ സിപിഒമാരായ രാജന്‍, കെ.സൂരജ്, ലിന്റോ ദേവസി, സി.സി. സുഭാഷ് സിപിഒമാരായ സുബീഷ് കുമാര്‍, ശ്രീകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.