കരിപ്പൂര്‍ റണ്‍വേ റീ-കാര്‍പ്പറ്റിംഗ്
Friday, March 6, 2015 12:13 AM IST
കൊണ്േടാട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ റീ-കാര്‍പ്പറ്റിംഗ് ജോലികള്‍ നടത്തുമ്പോള്‍ നിര്‍ത്തലാക്കുന്നത് ആഴ്ചയില്‍ അഞ്ച് ജെംബോ വിമാനങ്ങളുടെ ഗള്‍ഫിലേക്കും തിരിച്ചുമുളള 52 സര്‍വീസുകള്‍. ഇതുവഴി 14,900 വിമാന സീറ്റുകളുടെ കുറവുണ്ടാകും. എയര്‍ ഇന്ത്യയുടെ രണ്ടും സൌദി എയറിന്റെ ഒരു വിമാനവും എമിറേറ്റ്സ് എയറിന്റെ രണ്ടു വിമാനങ്ങളുമാണു നിര്‍ത്തലാക്കുന്നത്.

എട്ടു മണിക്കൂര്‍ റണ്‍വേ പൂര്‍ണമായും അടച്ചിടുകയും ജെംബോ വിമാനങ്ങള്‍ നിര്‍ത്തലാക്കിയുമാണു റണ്‍വേ റീ-കാര്‍പറ്റിംഗ്. കരിപ്പൂരില്‍നിന്നു ജിദ്ദയിലേക്കുളള 450 യാത്രക്കാരെ ഉള്‍ക്കൊളളുന്ന എയര്‍ ഇന്ത്യ വിമാനം ചൊവ്വ, വെള്ളി ദിവസങ്ങള്‍ ഒഴികെ അഞ്ചു ദിവസങ്ങളും സര്‍വീസുളളതാണ്. ആഴ്ചയില്‍ 4,500 വിമാന സീറ്റുകളാണ് ഇതുവഴി ഒറ്റയടിക്കു നഷ്ടപ്പെടുക. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലുളള എയര്‍ ഇന്ത്യയുടെ റിയാദ് വിമാനം നിര്‍ത്തലാക്കുമ്പോള്‍ നഷ്ടമാകുന്നത് 2,700 സീറ്റുകളാണ്. 350 സീറ്റുകളുളള സൌദി എയര്‍ലൈന്‍സിന്റെ ദിനം പ്രതിയുളള ഓരോ സര്‍വീസ് പിന്‍വലിക്കുമ്പോള്‍ 4,900 സീറ്റുകളും നഷ്ടപ്പെടും. ദുബായിയിലേക്കുളള എമിറേറ്റ്സിന്റെ രണ്ടു ജെംബോ സര്‍വീസുകളാണു നിര്‍ത്തലാക്കുന്നത്. ഇതുമൂലം വന്‍ തിരിച്ചടിയാണുണ്ടാവുക. 7,700 സീറ്റുകളാണ് ഒറ്റയടിക്ക് ഇല്ലാതാവുക. രാവിലെ അഞ്ചും വൈകുന്നേരം ആറും സര്‍വീസുകളാണ് ആഴ്ചയില്‍ എമിറേറ്റ്സ് നടത്തുന്നത്.


തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ ഒഴികെ രാവിലെയും വൈകുന്നേരവും വ്യാഴാഴ്ച വൈകിട്ടുമാണ് ആഴ്ചയില്‍ എമിറേറ്റസിനു സര്‍വീസില്ലാത്തത്. റംസാന്‍ മുന്‍ നിര്‍ത്തി ഗള്‍ഫില്‍നിന്നു നാട്ടിലേക്കുളള വിദേശ യാത്രക്കാരെയും ഹജ്ജ്-ഉംറ തീര്‍ഥാടനത്തിനൊരുങ്ങുന്നവരെയുമാണ് ഇതു ബാധിക്കുക. ഏപ്രിലില്‍ തുടങ്ങുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ ഒരു മാസം മാത്രമാണു ജെംബോ വിമാനങ്ങളുടെ സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേയ് മുതലുളള വിമാന ടിക്കറ്റ് ബുക്കിംഗും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ നെടുമ്പാശേരിയില്‍ തിരക്കേറാനും സാധ്യത തെളിയുകയാണ്.

കോട്ടയം: രാഷ്ട്രദീപിക കമ്പനി 25-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ക്കു മാമ്മന്‍ മാപ്പിള ഹാളിന് എതിര്‍വശത്തുള്ള ബിസിഎം കോളജ് ഗ്രൌണ്ടിലും ഹാളിനു വലതുവശത്തുള്ള ജറുസലേം മാര്‍ത്തോമ്മാ പള്ളി ഗ്രൌണ്ടിലും പാര്‍ക്കിംഗ് സൌകര്യമുണ്ടായിരിക്കും. വിശിഷ്ടാതിഥികളുടെ വാഹനങ്ങള്‍ക്കു മാത്രമായിരിക്കും മാമ്മന്‍ മാപ്പിള ഹാള്‍ കോമ്പൌണ്ടില്‍ പ്രവേശനം. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഉച്ചകഴിഞ്ഞു മൂന്നിനു മുമ്പു ഹാളില്‍ പ്രവേശിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.