വീസയ്ക്കു ലക്ഷങ്ങള്‍ വാങ്ങിയ രണ്ടാം പ്രതി കസ്റഡിയില്‍
വീസയ്ക്കു ലക്ഷങ്ങള്‍ വാങ്ങിയ രണ്ടാം പ്രതി കസ്റഡിയില്‍
Wednesday, March 4, 2015 12:13 AM IST
മുണ്ടക്കയം: വീസ നല്‍കാമെന്നു പറഞ്ഞു പലരില്‍ നിന്നു ലക്ഷങ്ങള്‍ വാങ്ങിയ രണ്ടാം പ്രതി പോലീസ് കസ്റഡിയില്‍. തൃശൂര്‍ വിയ്യൂര്‍ പള്ളിഭാഗം കണ്ണേകാവില്‍ വിജയകുമാര്‍ (42) ആണു പിടിയിലായത്. ഡോക്ടര്‍മാരുടെ സ്റിക്കര്‍ പതിച്ച ഇയാളുടെ ആഡംബര കാര്‍ പോലീസ് കസ്റഡിയിലെടുത്തു. കേസിലെ ഒന്നാം പ്രതിയായ കണ്ണിമല പഞ്ചാര രാജുവെന്ന് അറിയപ്പെടുന്ന ജോസ് പുത്തന്‍പുരയെ (52) കഴിഞ്ഞ ജൂലൈയില്‍ പോലീസ് പിടികൂടിയിരുന്നു. വീസ തട്ടിപ്പിന് ഇരയായവരുടെ പരാതിയില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ കോയമ്പത്തൂരില്‍നിന്നാണ് വിജയകുമാറിനെ പിടികൂടിയത്. കോയമ്പത്തൂരിന് സമീപം താമസിച്ചിരുന്ന ഇയാള്‍ പാലക്കാടുള്ള സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്.

ഓസ്ട്രേലിയയില്‍ സ്വകാര്യ ആശുപത്രിയില്‍ അഡ്മിനിസ്ട്രേഷന്‍ അസിസ്റന്റ്, നഴ്സ് തുടങ്ങിയ ജോലികള്‍ നല്‍കാമെന്നു പറഞ്ഞു മുണ്ടക്കയം പരിസരപ്രദേശമുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ നിരവധിയാളുകളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസിലാണു വിജയകുമാറിനെ കസ്റഡിയിലെടുത്തത്. തൃശൂര്‍ അയ്യന്‍തോള്‍ സ്വദേശി വിജയകുമാര്‍ ഓസ്ട്രേലിയയിലേക്കു വര്‍ഷങ്ങളായി വീസ നല്‍കുന്നയാളാണെന്നും ജോലി ഉറപ്പായിട്ടു ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചശേഷം വിജയകുമാറിന്റെ വിവിധ ബാങ്ക് അകൌണ്ടുകളിലേക്ക് ആവശ്യക്കാരെ കൊണ്ട് പണമിടീക്കുകയാണ് പതിവ്.


മുണ്ടക്കയം കരിനിലം സ്വദേശി പടിഞ്ഞറെമഠത്തില്‍ സാബു വര്‍ഗീസിന്റെ കൈയില്‍ നിന്നു 1.55 ലക്ഷം, ചെളിക്കുഴി കൊല്ലംപറമ്പില്‍ ഉല്ലാസ് 50,000, ഏന്തയാര്‍ പുതുപറമ്പില്‍ രഞ്ജിത്ത് ആന്റണി 1.50 ലക്ഷം, കൂവപ്പള്ളി കിഴക്കേതില്‍ അഭിലാഷ് 1.50 ലക്ഷം, കോട്ടയം വയല നടുമാടത്തോന്‍ ജേക്കബ് ചോക്കോ 2.40 ലക്ഷം, കാഞ്ഞിരപ്പള്ളി ആനക്കല്ല് കുന്നത്ത് സെവിന്‍ 1.40, കോരുത്തോട് പെരിങ്ങലംതറപ്പേല്‍ മറിയാമ്മ 1,80 ലക്ഷം, മുപ്പത്തഞ്ചാംമൈല്‍ സ്വദേശിനി രജനി 1.50 ലക്ഷം, പൈക സ്വദേശിയില്‍ നിന്നു 1.50 ലക്ഷം എന്നിങ്ങനെയാണ് ജോസ് മുഖേനെ വിജയകുമാര്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ അകത്തും പുറത്തുമായി നിരവധിയാളുകളില്‍ നിന്നു വിസ നല്‍കാമെന്ന് പറഞ്ഞ് വിജയകുമാര്‍ തട്ടിപ്പ് നടത്തിയെന്നും ഈ തുക ഉപയോഗിച്ച് കോയമ്പത്തൂരില്‍ 32 ഏക്കര്‍ സ്ഥലം വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചു.

വ്യാജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരേ തൃപ്പൂണിത്തുറ പോലീസ് സ്റേഷനില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. രണ്ട് ഭാര്യമാരുള്ള ഇയാള്‍ 27 കാരിയായ ബിടെക്കാരിയോടെപ്പം കോയമ്പത്തൂരില്‍ താമസിച്ച് വരുന്നതിനിടയിലാണു പോലീസ് പിടിയിലാവുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.