അടിമാലി കൂട്ടക്കൊലപാതകം: രണ്ടുപ്രതികള്‍ രക്ഷപ്പെട്ടു
അടിമാലി കൂട്ടക്കൊലപാതകം: രണ്ടുപ്രതികള്‍ രക്ഷപ്പെട്ടു
Tuesday, March 3, 2015 12:19 AM IST
അടിമാലി: അടിമാലി കൂട്ടക്കൊലക്കേസിലെ ഒരു പ്രതി പോലീസിന്റെ പിടിയിലായി. കര്‍ണാടക സ്വദേശി മഞ്ജുനാഥാണ് പിടിയിലായത്. രണ്ടു മുഖ്യപ്രതികള്‍ തലനാരിഴക്കു രക്ഷപ്പെട്ടു. കര്‍ണാടക സ്വദേശികളായ രാഘവേന്ദ്രയും സുഹൃത്ത് മധുവുമാണ് രക്ഷപ്പെട്ടത്.

കര്‍ണാടകയിലെ സിറ പോലീസ് സ്റേഷന്‍ പരിധിയില്‍നിന്നാണ് മഞ്ജുനാഥിനെ പിടികൂടിയത്. ഇവിടെ പ്രതികളുണ്െടന്ന വിവരം ലഭിച്ച അന്വേഷണസംഘം ആദ്യം കര്‍ണാടക പോലീസിന്റെ സഹായം തേടുകയായിരുന്നു.

തുടര്‍ന്ന് സിറ പോലീസ് സ്റേഷനിലെത്തിയ അന്വേഷണ സംഘം ഇവിടത്തെ പോലീസിന് വിവരങ്ങള്‍ കൈമാറി. എന്നാല്‍ ഭാഷ ഇവിടെ പ്രതിസന്ധിയുണ്ടാക്കി. ഇതോടെ വിവരങ്ങള്‍ മനസിലാക്കിവരാന്‍ സ്റേഷന്‍ ഓഫീസര്‍ രണ്ടു പോലീസുകാരെ പ്രതികള്‍ താമസിക്കുന്ന കോളനിയിലേക്ക് ആദ്യം പറഞ്ഞയച്ചു. പുറകെ അന്വേഷണസംഘം പോയാല്‍ മതിയെന്നും തീരുമാനിച്ചു.

ഇതുപ്രകാരം അവിടത്തെ പോലീസെത്തി കോളനിയില്‍ കാര്യം തിരക്കിയതോടെ വിവരമറിഞ്ഞ മുഖ്യപ്രതികള്‍ മുങ്ങുകയായിരുന്നു. പിന്നാലെയെത്തിയ കേരളപോലീസിനു പ്രതികളെ പിടികൂടാന്‍ സാധിച്ചില്ല.


രക്ഷപെട്ടവര്‍ സ്ഥിരം കുറ്റവാളികളും നിരവധി കേസുകളിലെ പ്രതികളുമായിരുന്നു. ആടിനെ മോഷ്ടിച്ച കേസില്‍ പ്രതികളായശേഷം ഫെബ്രുവരി പത്തിന് ഇരുവരും ഇവിടെനിന്നു മുങ്ങി. പിന്നീട് 15നു തിരിച്ചെത്തുകയും കേസ് ഒതുക്കിതീര്‍ക്കാന്‍ 12000 രൂപ നഷ്ടപരിഹാരവും നല്‍കി. തുടര്‍ന്ന് ആര്‍ഭാടമായാണ് ഇവര്‍ ഇവിടെ കഴിഞ്ഞതെന്നും നാട്ടുകാര്‍ നല്കുന്ന വിവരം.

ഫെബ്രുവരി 13നാണ്അടിമാലിയില്‍ കൊലപാതകം നടന്നത്. പ്രതികളുടെ ഫോണ്‍ നമ്പര്‍ മനസിലാക്കിയ പോലീസ് പ്രതികള്‍ വിളിച്ച ഫോണ്‍ നമ്പരുകളുടെ വിവരമറിഞ്ഞു. ഇതു മൂന്നാംപ്രതിയുടെ അടുക്കലെത്താന്‍ പോലീസിനു സഹായകമായി. കര്‍ണാടക പോലീസിന്റെ സഹായത്തോടെ വീട്ടില്‍നിന്നാണ് മഞ്ജുനാഥിനെ പോലീസ് പിടികൂടിയത്. അടുത്തദിവസം കേരളത്തില്‍ വീണ്ടുമെത്തി കവര്‍ച്ച നടത്താന്‍ സംഘം ഗൂഢാലോചന നടത്തുന്നതിനിടെയാണു മഞ്ജുനാഥ് പോലീസ് പിടിയിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.