പേ വിഷബാധയ്ക്കെതിരേയുള്ള മരുന്നിനു കടുത്തക്ഷാമം
Tuesday, March 3, 2015 12:12 AM IST
കണ്ണൂര്‍: മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പേ വിഷബാധ പ്രതിരോധ മരുന്നിനു കടുത്ത ക്ഷാമം. പേപ്പട്ടികളുടെ കടിയേറ്റവര്‍ക്ക് 24 മണിക്കൂറിനകം നല്‍കേണ്ട ആന്റി റാബീസ് സിറം (എആര്‍എസ്), പ്രതിരോധ മരുന്നായ ഇന്‍ഡ്രോ ഡെര്‍മല്‍ റാബീസ് വാക്സിന്‍ (ഐഡിആര്‍വി) എന്നിവയ്ക്കാണു ക്ഷാമം നേരിടുന്നത്. കോഴിക്കോട്, തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകളിലും സംസ്ഥാനത്തെ താലൂക്ക്, ജില്ലാ ആശുപത്രികളിലും മരുന്നുകള്‍ സ്റോക്കില്ലാതായിട്ട് ഒരാഴ്ചയായി.

എആര്‍എസ് മരുന്നിനാണു കടുത്തക്ഷാമം. തെരുവുനായ, കീരി തുടങ്ങിയവ കടിച്ചാല്‍ ആദ്യം നല്‍കുന്ന പ്രതിരോധ മരുന്നാണിത്. ഇതു കൃത്യസമയത്തു നല്‍കിയില്ലെങ്കില്‍ പേവിഷബാധയേല്‍ക്കാം. കടിയേറ്റു രക്തം പൊടിഞ്ഞില്ലെങ്കില്‍ വാക്സിന്‍ മാത്രം കുത്തിവച്ചാല്‍ മതിയാകും. കഴിഞ്ഞദിവസം എടക്കാട് നിന്നു കീരികടിച്ച ഒരു കുട്ടിയുമായി ജില്ലാ ആശുപത്രിയില്‍ എത്തിയെങ്കിലും ആന്റി റാബീസ് സിറം സ്റോക്കില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളജിലേക്കു റഫര്‍ ചെയ്തു. എന്നാല്‍, അവിടെ എത്തിയപ്പോഴാണു മെഡിക്കല്‍ കോളജിലും മരുന്ന് സ്റോക്കില്ലെന്ന വിവരം അറിയുന്നത്.


തുടര്‍ന്നു കണ്ണൂരിലെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണു ശ്രീകണ്ഠപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏഴു സിറം ഉണ്െടന്നറിയുന്നത്. രോഗിയുമായി ഉടന്‍ ശ്രീകണ്ഠപുരത്തെത്തി അര്‍ധരാത്രിയോടെയാണു പ്രതിരോധ കുത്തിവയ്പെടുത്തത്.

മരുന്നില്ലാത്തിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തുന്നവരെ ആലപ്പുഴ, പാലക്കാട് മെഡിക്കല്‍ കോളജുകളിലേക്കാണ് അയയ്ക്കുന്നതെന്നറിയുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരുന്നിന്റെ സ്റോക്ക് തീര്‍ന്നിട്ടു മൂന്നുമാസമായി. നിരവധിപേരാണ് ഇതിനകം ഇവിടെ ചികിത്സ കിട്ടാതെ മടങ്ങിയത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലാ-താലൂക്ക് ആശുപത്രികളിലും മരുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേപ്പട്ടി ശല്യം രൂക്ഷമായിട്ടും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. ടെന്‍ഡറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണു മരുന്നുക്ഷാമത്തിനു കാരണമെന്നാണു വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.