പാര്‍ട്ടികളല്ല, നയങ്ങളാണു പ്രധാനം: കാനം രാജേന്ദ്രന്‍
പാര്‍ട്ടികളല്ല, നയങ്ങളാണു പ്രധാനം: കാനം രാജേന്ദ്രന്‍
Tuesday, March 3, 2015 12:09 AM IST
കോട്ടയം: എല്‍ഡിഎഫ് അടിത്തറ വിപുലപ്പെടുത്തുമ്പോള്‍ പാര്‍ട്ടികളല്ല നയങ്ങളാകണം അടിസ്ഥാനമാക്കേണ്ടതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആര്‍എസ്പി, സോഷ്യലിസ്റ് ജനത തുടങ്ങിയ പാര്‍ട്ടികളെ എല്‍ഡിഎഫിലേക്കു മടക്കികൊണ്ടുവരണമെന്ന് സിപിഐ വളരെ മുമ്പുതന്നെ ആവശ്യപ്പെട്ട കാര്യമാണ്. സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെട്ട് സമരോന്മുഖ പാര്‍ട്ടിയായി സിപിഐയെ മാറ്റും. യുഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേ ജനകീയ സമരങ്ങള്‍ സംഘടിപ്പിച്ചു മുന്നണിയും പാര്‍ട്ടിയും ശക്തമായി രംഗത്തുവരും. ദേശീയതലത്തില്‍ വിശാലമായ ഇടതുപക്ഷ ഐക്യമാണ് ആഗ്രഹിക്കുന്നത്.


ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കണമോയെന്ന കാര്യം ആറിന് ചേരുന്ന ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം ലോകസഭാ തെരഞ്ഞെടുപ്പില്‍ പേയ്മെന്റ് സീറ്റ് സംബന്ധിച്ചു പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങളും ഭിന്നതകളും പരിഹരിക്കപ്പെട്ട വിഷയങ്ങളാണ്. വിവാദങ്ങളില്‍ ഉള്‍പ്പെട്ടവരുടെ പേരില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുകയും ഇക്കാര്യം പാര്‍ട്ടി അംഗങ്ങളോടും ജനങ്ങളോടും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ആഴ്ചതോറും പേയ്മെന്റ് സീറ്റ് വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.