പാലക്കാട്: കുപ്രസിദ്ധ അന്തര്‍സംസ്ഥാന കവര്ച്ചക്കാരന് റെഡി ചോര്‍ എന്ന സന്തോഷ് (23) അറസ്റില്‍. ആന്ധ്രപ്രദേശ് വിജയവാഡ പെല്ലൂര് സ്വദേശിയായ സന്തോഷിനെ ഒലവക്കോടുനിന്നാണു ക്രൈം സ്ക്വാഡ് ഇന്നലെ രാത്രി അറസ്റു ചെയ്തത്. സന്തോഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.
പ്രതിയെ സ്റേഷനില്‍ കൊണ്ടുവന്നു വിശദമായി ചോദ്യം ചെയ്തു. ഇതോടെ കഴിഞ്ഞ മാസം ജില്ലയില്‍ നടന്ന പകല്‍ ഭവന ഭേദന കേസുകള്‍ക്കു തുമ്പായി. കഴിഞ്ഞ 17ന് കുഴല്‍മന്ദം, ആശുപത്രി റോഡില്‍ കൃഷ്ണന് കുട്ടിയുടെ വീടു കുത്തിത്തുറന്നു സ്വര്‍ണം, പണം എന്നിവ കവര്‍ന്നതും 18നു കൊടുന്തിരപ്പുള്ളി അത്തിലൂരില് ശിവദത്തില്‍ ശിവദാസന്റെ വീടു കുത്തിത്തുറന്ന് ആഭരണങ്ങള്‍ കവര്‍ന്നതും താനാണെന്നും സന്തോഷ് പോലീസിനോടു സമ്മതിച്ചു.
പാലക്കാട് പുത്തൂരിലുള്ള വീട്ടില്‍ കളവിനായി കടന്നപ്പോള്‍ നാട്ടുകാരുടെ ശ്രദ്ധയില്പ്പെച്ചപ്പോള് ഓടി രക്ഷപ്പെടുകയായിരുന്നു. ഗോവ, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലായി നിരവധി കളവു കേസുകളിലെ പ്രതിയാണു സന്തോഷ്. മംഗലാപുരം പോലീസാണു റെഡി ചോര്‍ എന്ന പേരിട്ടത്. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ ജയില്‍ മോചിതനായത്.
2006ല്‍ പന്ത്രണ്ടാമത്തെ വയസില്‍ ആദ്യമായി സൂറത്കല്‍ പോലിസാണു സന്തോഷിനെ അറസ്റു ചെയ്തത്. തുടര്‍ന്നു മംഗലാപുരം, ബൊന്‍തേല്‍ ജയിലില്‍ രണ്ടു വര്‍ഷത്തോളം കിടന്നിരുന്നു. പിന്നീട് ഗോവയിലെ വിവിധ പോലീസ് സ്റേഷനുകളില്‍ പിടിക്കപ്പെട്ടു വാസ്കോ ജയിലില്‍ മൂന്നര വര്‍ഷക്കാലം തടവില്‍ കിടന്നിരുന്നു. പിന്നീട് കാസര്‍കോഡ്, തൃശൂര്‍ ജില്ലകളില്‍ കേസുകളില്‍പെട്ട് വിയ്യൂര്‍ സെന്‍ട്രന്‍ ജയിലിലും തടവില്‍ കിടന്നിട്ടുണ്ട്.
മാന്യമായ വേഷം ധരിച്ചു രാവിലെ തന്നെ നടന്ന് ആളില്ലാത്ത വീടുകള്‍ കണ്െടത്തി പുറകുവശത്തെ വാതില്‍ ഇരുമ്പു പണിയായുധങ്ങള്‍ ഉപയോഗിച്ചു കുത്തിത്തുറന്ന് അകത്തുകടക്കുകയാണു സന്തോഷിന്റെ രീതി. മോഷണശേഷം സ്ഥലം വിടുകയും മുതലുകള്‍ വിറ്റുകിട്ടുന്ന പണം മദ്യത്തിനും ലഹരി മരുന്നിനുമായി ഉപയോഗിക്കുകയും ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ കറങ്ങുകയുമാണു പതിവ്.
കളവു നടത്താന്‍ പ്രതി ഗോവയില്‍ നിന്നാണു പാലക്കാട്ടെത്തിയത്. ഇയാളെ കസ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്നു പോലിസ് അറിയിച്ചു. ടൌണ്‍ നോര്‍ത്ത് സിഐ ആര്. ഹരിപ്രസാദ്, എസ്ഐ എം. സുജിത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്. ജലീല്‍, ജേക്കബ്, കെ എ അശോക് കുമാര്‍, സതീഷ്കുമാര്‍, ജയകുമാര്‍, അനൂപ്, റിനോയ്, സി എസ് സാജിദ്, വി. അജീഷ്, കെ. അഹമ്മദ് കബീര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണു പ്രതിയെ വലയിലാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.