കൊക്കെയ്ന്‍ കേസ്: പോലീസിന്റെ അപേക്ഷ തള്ളി
Sunday, March 1, 2015 12:53 AM IST
കൊച്ചി: ഫ്ളാറ്റില്‍നിന്നു കൊക്കെയ്ന്‍ പിടികൂടിയ സംഭവത്തില്‍ പ്രതികളുടെ രക്തം ഡിഎന്‍എ പരിശോധനയ്ക്കായി ശേഖരിക്കാന്‍ അനുവദിക്കണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളി. കേസിലെ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ രേഷ്മ രംഗസ്വാമി, സഹസംവിധായക ബ്ളസി സില്‍വസ്റര്‍, നടന്‍ ഷൈന്‍ ടോം, ടിന്‍സി ബാബു, സ്നേഹ ബാബു എന്നിവരുടെ രക്തം ഡിഎന്‍എ പരിശോധനയ്ക്കായി വീണ്ടും ശേഖരിക്കണമെന്ന അപേക്ഷയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. മോഹന്‍ദാസ് തള്ളിയത്.

ഫ്ളാറ്റില്‍നിന്നു കണ്െടടുത്ത സിഗരറ്റ് കുറ്റികളില്‍ ഒന്നില്‍ പോലും കൊക്കെയ്ന്റെ അംശമുള്ളതായി തെളിയിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികളുടെ രക്തം പരിശോധന നടത്തിയപ്പോഴും ഇതില്‍ കൊക്കൈന്‍ ഉള്ളതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിലൂടെ ഇതുവരെ പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഡിഎന്‍എ ടെസ്റ് നടത്തണമെന്ന വാദം അംഗീകരിക്കാനാവില്ല.


സെന്‍ട്രല്‍ ലബോറട്ടറി പരിശോധനയില്‍ പ്രതികള്‍ കൊക്കൈന്‍ ഉപയോഗിച്ചുവെന്നു തെളിയിക്കാന്‍ കഴിയുകയാണെങ്കിലോ ഫ്ളാറ്റില്‍ നിന്നു കണ്െടടുത്ത സിഗരറ്റ് കുറ്റികളില്‍ കൊക്കെയ്ന്റെ അംശമുണ്െടന്നു തെളിയിക്കാന്‍ കഴിഞ്ഞാലോ ഡിഎന്‍എ ടെസ്റിന് വീണ്ടും കോടതിയെ സമീപിക്കാം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ അപേക്ഷ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ ദിവസമാണ് പോലീസ് ഈ ആവശ്യമുന്നയിച്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ നിരസിച്ചതോടെ പ്രതികള്‍ കുറ്റം ചെയ്തുവെന്നു തെളിയിക്കാന്‍ പോലീസിനു മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.