ലഹരിമരുന്നു കടത്ത്: പത്തുവര്‍ഷം കഠിനതടവും പിഴയും
Sunday, March 1, 2015 12:49 AM IST
തൊടുപുഴ: ലഹരിക്കായി ശരീരത്തില്‍ കുത്തിവയ്ക്കാനുപയോഗിക്കുന്ന രണ്ട് മില്ലി ലിറ്ററിന്റെ നാല്‍പ്പത്തിയെട്ട് ആംപ്യൂള്‍ ബ്യൂപ്രിനോര്‍ഫിന്‍ എന്ന മാരകമായ മയക്കുമരുന്ന് കൈവശംവച്ച കേസില്‍ പ്രതി അതിരമ്പുഴ കോട്ടയ്ക്കുപുറം ആനമല കറുകയില്‍ ജോണിന്റെ മകന്‍ മാര്‍ഷലിനെ (26) തൊടുപുഴ എന്‍ഡിപിഎസ് സ്പെഷല്‍ കോടതി ജഡ്ജി പി.കെ.അരവിന്ദ് ബാബു പത്ത് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി കഠിനതടവിനും ശിക്ഷിച്ചു.

2012 ജൂലായ് നാലിനു വൈകുന്നേരം 5.30നു തെള്ളകം ഹോളിക്രോസ് സ്കൂളിന് മുന്‍വശം എംസി റോഡില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട് എന്ന രഹസ്യവിവരം ഏറ്റുമാനൂര്‍ പോലീസിനു ലഭിച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പേക്ടറായിരുന്ന ഷാജുജോസും പാര്‍ട്ടിയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തടഞ്ഞുവച്ച് കോട്ടയം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന രാജന്‍ ബാബുവിന്റ സാന്നിധ്യത്തില്‍ ദേഹപരിശോധന നടത്തിയാണ് കാലിലെ സോക്സിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന ലഹരി മരുന്നും സിറിഞ്ചും കണ്െടടുത്തു കേസാക്കിയത്. നിരവധി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതി മുമ്പ് പലപ്പോഴും നടപടി ക്രമങ്ങളിലെ അപാകത മൂലം രക്ഷപ്പെടുകയായിരുന്നു.


ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ഷാജുജോസ് അന്വേഷണം നടത്തി ചാര്‍ജ്ചെയ്ത കേസില്‍ ഒന്‍പത്് സാക്ഷികളും പന്തണ്േടാളം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.