നിസാമിനെ ഒറ്റയ്ക്കു ചോദ്യം ചെയ്ത ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തു
Friday, February 27, 2015 12:22 AM IST
തിരുവനന്തപുരം: തൃശൂര്‍ ശോഭാ സിറ്റിയില്‍ സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ഒറ്റയ്ക്കു രഹസ്യമായി ചോദ്യം ചെയ്ത് അന്വേഷണത്തില്‍ അനാവശ്യമായി ഇടപെട്ടുവെന്ന റിപ്പോട്ടിനെ തുടര്‍ന്ന് എസ്പി ജേക്കബ് ജോബിനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറായിരിക്കേ മുഹമ്മദ് നിസാമിനെ രക്ഷിക്കാനായി ജേക്കബ് ജോബ് അനാവശ്യമായി ഇടപെട്ടുവെന്നാണു റിപ്പോര്‍ട്ട്. ജേക്കബ് ജോബ് പ്രതിയെ ഒറ്റയ്ക്കു രഹസ്യമായി ചോദ്യം ചെയ്തതു ദുരൂഹതയുളവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പത്തനംതിട്ട എസ്പിയാണു ജേക്കബ് ജോബ്.

മുഹമ്മദ് നിസാമിനെ മുന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജേക്കബ് ജോബ് തനിച്ചു ചോദ്യംചെയ്തതു ശരിയല്ലെന്നും ഇതില്‍ ഒട്ടേറെ ദുരൂഹതയുണ്െടന്നുമുള്ള റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസ് ഉത്തരമേല എഡിജിപി ശങ്കര്‍ റെഡ്ഡിക്കു നല്‍കിയിരുന്നു. ചട്ടലംഘനം നടത്തിയ ജേക്കബ് ജോബിനെതിരേ നടപടി വേണമെന്നു എഡിജിപി ശങ്കര്‍ റെഡ്ഡി സംസ്ഥാന പോലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കി. ജേക്കബ് ജോബിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന ശിപാര്‍ശ സഹിതം ഡിജിപി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണു ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തത്.


മുഹമ്മദ് നിസാമിനെ മുന്‍ കമ്മീഷണര്‍ ഒറ്റയ്ക്കു രഹസ്യമായി ചോദ്യം ചെയ്തത് ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഭാഗമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപി അന്വേഷണം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ടു സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്േടാ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിജിലന്‍സ് പരിശോധിച്ചു വരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.