പിഎച്ച്ഡി നല്‍കാന്‍ തീരുമാനിച്ചു; വ്യാജആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നടപടി
Sunday, February 1, 2015 12:07 AM IST
തിരുവനന്തപുരം: താഴെപ്പറയുന്നവര്‍ക്കു പിഎച്ച്ഡി നല്‍കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കെ. ബിന്ദു, ലക്ഷ്മി ജെ. നായര്‍ (മ്യൂസിക്), എസ്. വിദ്യ, എസ്.സുജാതാ ലക്ഷ്മി, സി. ബീനകുമാരി (ഫിസിക്സ്), എസ്.ആര്‍. റജി, കെ.എം. രാജശ്രീ(അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ്), എം.കെ. അബ്ദുള്‍ റഹിം, ദീപക് ഡി. പ്രഭു, ഇ.ജിജി, വി.പി. നിഷ ,കെ.ആര്‍. അജിഷ് (കെമിസ്ട്രി), എം. നവാസ് (ബോട്ടണി), കെ. അരുണ്‍ കുമാര്‍ (പൊളിറ്റിക്കല്‍ സയന്‍സ്), പ്രസന്നകുമാര്‍ മാനുവല്‍ (ഫ്യൂച്ചര്‍ സ്റഡീസ്), ബി. രാജേന്ദ്രന്‍, എ. ഉദയകുമാര്‍ (മാനേജ്മെന്റ് സ്റഡീസ്), എല്‍. ഷബീല (തമിഴ്), എസ്.ടി. സെയ്യിദ് ഇബ്രാഹിം, എസ്. പരമേശ്വരന്‍ (ജര്‍മന്‍),കെ. സ്വര്‍ണലത (സിവില്‍ എന്‍ജിനിയറിംഗ്), പി. അലസന്‍കുട്ടി (ഹിസ്ററി), ആര്‍.എം. സീനത്ത് (അറബിക്), എ.എസ്. സന്ധ്യ, എല്‍.എസ്. സുധിന (മലയാളം),വി.എം. വിനീതാ (ഹിന്ദി), കെ.ഒ. സുമ (എഡ്യൂക്കേഷന്‍) സയ്യിദ് നസിറി, എസ്.കെ. ബിജു (കൊമേഴ്സ്), കെ.പി. ഷീജ (ആര്‍ക്കിടെക്ച്ചര്‍) എന്നിവര്‍ക്കാണു പിഎച്ച്ഡി ലഭിക്കുക. പ്രബന്ധം കോപ്പിയടിച്ചു എന്ന രണ്ടു വ്യാജ ആരോപണങ്ങളുന്നയിച്ച പരാതിക്കാരായ ഡോ.ബിനുമോള്‍ ടോമിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും സനൂപ് വി. നായര്‍ക്കെതിരേ ക്രിമിനല്‍ നടപടിക്കായി പോലീസില്‍ അറിയിക്കാനും യോഗം തീരുമാനിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.