പാറ്റൂര്‍ ഭൂമി ഇടപാട്: അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതെന്നു ഭരത് ഭൂഷണ്‍
പാറ്റൂര്‍ ഭൂമി ഇടപാട്:  അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതെന്നു ഭരത് ഭൂഷണ്‍
Sunday, February 1, 2015 11:55 PM IST
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേതായിരുന്നുവെന്നു വിരമിച്ച ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍. വിരമിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പാറ്റൂരിലെ ഭൂമിക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ സ്വകാര്യ വ്യക്തി അപേക്ഷ സമര്‍പ്പിച്ചിരുന്നു. പൈപ്പ് ലൈന്‍ മാറ്റാനുള്ള അപേക്ഷ അന്നു പരിഗണിച്ചില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്നപ്പോള്‍ വീണ്ടും അപേക്ഷ നല്‍കി. പരിശോധിക്കാനായി റവന്യു മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. എന്നാല്‍, അതില്‍ നട പടികള്‍ പൂര്‍ത്തിയായില്ല. തുടര്‍ന്നാണു പ്രശ്നം പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ത ന്നെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്. ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട ഉപസമിതിയെ പ്രശ്നം പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചു. പൈപ്പ് ലൈന്‍ കടന്നുപോകുന്നതു പുറമ്പോക്ക് ഭൂമിയിലൂടെയല്ലെന്നും അതു മാറ്റണമെന്നുമായിരുന്നു ഉപസമിതിയുടെ റിപ്പോര്‍ട്ട്. ബന്ധപ്പെട്ട ഉപസമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറുകയാണു താന്‍ ചെയ്തത്. ഇതില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നു. ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.


ഇതുമായി ബന്ധപ്പെട്ട ഫയലുകളിലെ മാറ്റങ്ങളെല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നും ഇക്കാര്യങ്ങള്‍ ലോകായുക്തയ്ക്കു പരിശോധിക്കാമെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി ഭരത് ഭൂഷണ്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.