കേരളത്തിലെ പത്തു ലക്ഷം വ്യാപാരികള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക്
Sunday, February 1, 2015 11:52 PM IST
കോഴിക്കോട്: കേരളത്തിലെ പത്തുലക്ഷത്തോളം വ്യാപാരികള്‍ ഓണ്‍ലൈന്‍ വ്യാപാരമേഖലയിലേക്കു കടക്കുന്നു. കാബൂളിവാല ഡോട്ട് കോം എന്ന വെബ്പോര്‍ട്ടലുമായി സഹകരിച്ചുപ്രവര്‍ത്തിക്കാനാണു വ്യാപാരി- വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

കേരളത്തിലെ വ്യാപാരി വ്യവസായികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ വളര്‍ച്ചയ്ക്കും വികസനത്തിനും അനുയോജ്യമായ സാങ്കേതിക സൌകര്യങ്ങള്‍ ഒരുക്കുന്നതിനും വെബ്പോര്‍ട്ടലുമായി സഹകരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആധുനിക സാങ്കേതിക സൌകര്യങ്ങള്‍ കച്ചവടക്കാര്‍ക്കു പ്രയോജനപ്പെടും വിധം ഉപയോഗിക്കാനാണു ശ്രമിക്കുന്നതെന്നും കാബൂളിവാലയുടെ ഉപജ്ഞാതാക്കളായ വിന്‍ടെക് ഗ്രൂപ്പിന് അതിനുള്ള സൌകര്യങ്ങളു ണ്െടന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെ ന്നും അദ്ദേഹം അറിയിച്ചു.

വിന്‍ടെക് ഇന്‍ഫോവേ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മന്‍സൂര്‍, മീഡിയ ക്രിയേഷന്‍സ് സിഇഒ രാജന്‍ പി. തൊടിയൂര്‍, ഗ്ളോബല്‍ സര്‍വീസസ് സിഇഒ സാമുവല്‍ സുധാകര്‍, ഗ്ളോബല്‍ സര്‍വീസസ് ഹെഡ് രാജേഷ് മാധവന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണു കാബൂളിവാല ഡോട്ട് കോമില്‍ സഹകരിക്കാന്‍ തീരുമാനിച്ചത്.


കേരളത്തിനു പുറത്തുള്ള ഓണ്‍ലൈന്‍ വ്യാപാരികള്‍ കോടിക്കണക്കിനു രൂപയുടെ കച്ചവടം ഇവിടെ നടത്തുമ്പോള്‍ കേരളത്തിലെ വ്യാപാരി- വ്യവസായികള്‍ക്കു നഷ്ടം സംഭവിക്കുകയും കേരള സര്‍ക്കാരിനു നികുതി കുറയുക യും ചെയ്യുന്നു.

കേരളത്തിലെ ചെറുകിട-മൊ ത്ത വ്യാപാരി വ്യവസായികള്‍ക്കു കാബൂളിവാല ഡോട്ട് കോം നൂതന കച്ചവട സാധ്യതകള്‍ തുറന്നുകൊടുക്കുമെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ആഗോള ഭീമന്‍ സാധനങ്ങള്‍ വിലകുറച്ചു വില്‍പ്പന നടത്തി ചെറുകിട, ഇട ത്തരം വ്യാപാരികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ കാബൂളിവാല ഡോട്ട് കോം വ്യാപാരി - വ്യവസായികള്‍ക്ക് ആധുനിക സൌ കര്യങ്ങള്‍ ഒരുക്കുകയാണു ചെയ്യുന്നത്.

വ്യാപാരി-വ്യവസായി ഏകോപന സമിതി ഓമ്നി ചാനല്‍ റീട്ടെയില്‍ പാര്‍ട്ണര്‍ എന്ന നിലയിലാണു കാബൂളിവാല ഡോട്ട്കോം തെരഞ്ഞെടുക്കുന്നത്. സേതുമാധവന്‍, ഇ. മന്‍സൂര്‍, രാജന്‍ പി. തൊടിയൂര്‍, രാജേഷ് മാധവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തി ല്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.