ഇഎംഎസ്, പാലോളി ഇപ്പോള്‍ ജയരാജനും
ഇഎംഎസ്, പാലോളി ഇപ്പോള്‍ ജയരാജനും
Saturday, January 31, 2015 1:32 AM IST
കണ്ണൂര്‍: കോടതിയലക്ഷ്യത്തിനു സിപിഎം നേതാക്കള്‍ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമല്ല. 1970ല്‍ മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന് ഒരുമാസം തടവും 1,000 രൂപ പിഴയും ഹൈക്കോടതി ശിക്ഷവിധിച്ചിരുന്നു. എന്നാല്‍, സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയ ഇഎംഎസിന്റെ തടവ് ശിക്ഷ ഒഴിവാക്കുകയും പിഴശിക്ഷ അമ്പത് രൂപയായി കുറയ്ക്കുകയും ചെയ്തു.

മുഖ്യമന്ത്രിയായിരിക്കേ 1967 നവംബര്‍ ഒന്‍പതിനു പത്രസമ്മേളനത്തിനിടെ കോടതിക്കെതിരേ നടത്തിയ പ്രസ്താവനയുടെ പേരിലായിരുന്നു ശിക്ഷ. കോടതിക്കു വര്‍ഗതാത്പര്യങ്ങളുണ്െടന്നും കോടതി പണക്കാര്‍ക്കൊപ്പമാണെന്നുമുള്ള ധ്വനിയോടെ നടത്തിയ പരാമര്‍ശമാണു ശിക്ഷയ്ക്കിടയാക്കിയത്.


2007ല്‍ അന്നത്തെ മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ കോടതിയലക്ഷ്യത്തിനു ഹൈക്കോടതി കുറ്റക്കാരനാണെന്നു കണ്െടത്തി. പണക്കെട്ടിന്റെ കനം നോക്കിയാണു കോടതിവിധികള്‍ ഉണ്ടാകുന്നതെന്ന പരാമര്‍ശമാണ് അദ്ദേഹത്തെ കുടുക്കിലാക്കിയത്. പാലോളി നിര്‍വ്യാജം മാപ്പപേക്ഷിച്ചെങ്കിലും അതു സ്വീകരിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. തുടര്‍ന്നു സുപ്രീംകോടതിയെ സമീപിച്ച പാലോളിയെ മാപ്പപേക്ഷ സ്വീകരിച്ചു ശിക്ഷയില്‍ നിന്നൊഴിവാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.