അസോസിയേഷന്‍ അംഗമല്ലാത്ത ബാറുടമ മൊഴി നല്‍കി
Friday, January 30, 2015 12:22 AM IST
തിരുവനന്തപുരം: ബാര്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ടു തനിക്ക് ഒന്നും അറിയില്ലെന്നു കൊല്ലം ചവറയിലെ ബാറുടമയായ വിജയന്‍പിള്ള വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കി. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോ സിയേഷനില്‍ താന്‍ അംഗ മ ല്ലെന്നും ഇതിനാല്‍ കോഴ ഇടപാട് സംബന്ധിച്ചു തനിക്ക് ഒന്നും അറിയില്ലെന്നും വിജയന്‍പിള്ള വിജിലന്‍സ് എസ്പിയെ അറിയിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോ ടെ വിജിലന്‍സ് അന്വേഷണ സംഘത്തിനു മുന്നിലാണ് വിജയന്‍പിള്ള ഹാജരായത്. അസോസിയേഷനില്‍ അംഗത്വമില്ലാത്തതിനാല്‍ തന്നെ സംഘടനാ നേതാക്കള്‍ ആ രും ബന്ധപ്പെടാറില്ല. ബാര്‍ തുറക്കാ നോ പൂട്ടാനോ ആര്‍ക്കും പണം നല്‍കിയിട്ടില്ല.

മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസ് ലഭിച്ചതുകൊണ്ടാണ് വന്നതെന്നും തന്റെ പക്ക ല്‍ വെളിപ്പെടുത്തലുകളൊന്നുമില്ലെന്നും വിജയന്‍പിള്ള മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.


ഇതോടെ ബാര്‍ കോഴ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു മുന്നില്‍ ഇതുവരെ ആറു ബാറുടമകള്‍ മൊഴി നല്‍കി. മദ്യവ്യാപാരി ബിജു രമേശിന്റെ ആരോപണത്തിന് അനുകൂലമായി അസോസിയേഷന്‍ നേതാക്കളാരും മൊഴി നല്‍കിയിട്ടില്ല. മാണിക്കു പണം നല്‍കിയിട്ടില്ലെന്നും ബിജു രമേശിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നുമാണു ഭൂരിപക്ഷം അംഗങ്ങളുടെയും മൊഴി. ഇതേത്തുടര്‍ന്നാണ് അസോസിയേഷനില്‍ അംഗത്വമില്ലാത്ത ബാറുടമകളോടും മൊഴി നല്‍കാനെത്തണമെന്ന നോട്ടീസ് അയച്ചത്.

അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ബാറുടമകള്‍ മൊഴി നല്‍കാനെത്തുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.