സംസ്ഥാനത്ത് കോര്‍ റോഡ് നെറ്റ്വര്‍ക്ക് നടപ്പാക്കും
സംസ്ഥാനത്ത് കോര്‍ റോഡ് നെറ്റ്വര്‍ക്ക് നടപ്പാക്കും
Thursday, January 29, 2015 12:22 AM IST
കൊച്ചി: സംസ്ഥാനത്ത് 8,000 കിലോമീറ്ററോളം നീളംവരുന്ന കോര്‍ റോഡ് നെറ്റ്വര്‍ക്കിന്റെ രൂപീകരണത്തിനു ചീഫ് സെക്രട്ടറിയും പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ബാബു ജേക്കബ് മേല്‍നോട്ടം വഹിക്കുമെന്നു പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയ്ക്കു സഹായമാകുന്ന ഏറ്റവും പ്രാധാന്യമുള്ള റോഡുകളെ കണ്െടത്തി, തന്ത്രപ്രധാനമായ റോഡ് ശൃംഖല വികസിപ്പിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ഈ റോഡുകളുടെ വികസനത്തിനു ലോക ബാങ്കിന്റെ സഹായം ലഭിക്കും.

തന്ത്രപ്രധാനമായ റോഡുകളുടെ തെരഞ്ഞെടുപ്പ്, റോഡുകളുടെ വികസനത്തിനുള്ള സാമ്പത്തിക സ്രോതസുകള്‍ കണ്െടത്തല്‍, ഇതു നടപ്പാക്കാനുള്ള ഏജന്‍സിയുടെ രൂപീകരണം എന്നീ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണു ബാബു ജേക്കബ് നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ ക്ളയന്റ് എക്സിക്യൂട്ടീവ് പ്രോഗ്രാം സ്പോണ്‍സര്‍ എന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുക.


പത്തു വര്‍ഷത്തിനുള്ളില്‍ കോര്‍ റോഡ് നെറ്റ്വര്‍ക്ക് നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്. ഇതിന്റെ നടത്തിപ്പിനായി സ്വയംഭരണ സ്വഭാവമുള്ള ഏജന്‍സി രൂപീകരിക്കും. ഇതിലേക്ക് പൊതുമരാമത്തു വകുപ്പില്‍നിന്നും പുറത്തുനിന്നുമായി 1,200 ജീവനക്കാര്‍ ആവശ്യമായി വരും. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന കെഎസ്ടിപി രണ്ടാം ഘട്ട പദ്ധതിയില്‍ റോഡുകളുടെ ആധുനികവത്കരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍തന്നെ കെഎസ്ടിപിയില്‍ ഉള്‍പ്പെടുത്തി 1,500 കിലോമീറ്റര്‍ റോഡുകള്‍ ലോക ബാങ്ക് സഹായത്തോടെ നവീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ 363 കിലോമീറ്റര്‍ പ്രധാന റോഡുകളുടെ വികസനം നടന്നുവരുന്നു.

കോര്‍ റോഡ് നെറ്റ്വര്‍ക്കിനു വേണ്ടി 12 മുതല്‍ 18 മാസം വരെ നീണ്ടുനില്‍ക്കുന്ന പഠനങ്ങള്‍ നടത്താനും ഇതിനുള്ള വിദഗ്ധരെ നിയമിക്കാനുമുള്ള തുക കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്െടന്നും മന്ത്രി ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.