അസിസ്റന്റ് നിയമനം: നാലാം പ്രതി ജാമ്യം നേടി
Wednesday, January 28, 2015 1:35 AM IST
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി അസിസ്റന്റ് നിയമന തട്ടിപ്പു കേസിലെ നാലാം പ്രതി കോടതിയില്‍ നേരിട്ടു ഹാജരായി ജാമ്യം നേടി. മുന്‍ സിന്‍ഡിക്കറ്റ് അംഗവും സിപിഎം നേതാവുമായ ബി.എസ്. രാജീവാണ് ഇന്നലെ വിജിലന്‍സ് പ്രത്യേക കോടതി മുമ്പാകെ ഹാജരായി ജാമ്യം നേടിയത്.

കേസില്‍ ആകെ ഏഴു പ്രതികളാണുള്ളത്. മുന്‍ പ്രോ വൈസ്ചാന്‍സലറായ ഡോ. കെ.എം. ജയപ്രകാശ്, മുന്‍ രജിസ്ട്രാര്‍ കെ.എ. ഹാഷിം, മുന്‍ സിന്‍ഡിക്കറ്റ് അംഗങ്ങളായ എ.എ. റഷീദ്, എം.പി. റസല്‍, സി.കെ. ആന്‍ഡ്രൂസ് എന്നിവര്‍ നേരത്തേ ഈ കേസില്‍ ജാമ്യം നേടിയിരുന്നു. മുന്‍ വൈസ് ചാന്‍സലര്‍ രാമചന്ദ്രന്‍ നായര്‍ മാത്രമാണ് ഈ കേസില്‍ ഇനി ജാമ്യം നേടാനുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.