ഗാര്‍ഹിക ഉപയോക്താക്കളില്‍ നിന്നു മാത്രം 1,380.42 കോടി
Sunday, December 28, 2014 11:27 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വൈദ്യുതി ഉപയോക്താക്കളില്‍നിന്നു സെക്യുരിറ്റി നിക്ഷേപ ഇനത്തില്‍ കെഎസ്ഇബി ലിമിറ്റഡ് ഇതുവരെ സമാഹരിച്ചത് 1973.2 കോടി രൂപ. ഇതില്‍ ഭൂരിഭാഗവും ഗാര്‍ഹിക ഉപയോക്താക്കളില്‍നിന്നാണു പിരിച്ചത്. ഗാര്‍ഹിക ഉപയോക്താക്കളില്‍നിന്നു മാത്രമായി 1,380.4258 കോടി രൂപ സെക്യുരിറ്റി ഡെപ്പോസിറ്റ് ഇനത്തില്‍ സമാഹരിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു നല്‍കുന്ന വൈദ്യുതി ബില്ലിനോടൊപ്പം ഇപ്പോഴും സെക്യൂരിറ്റി നിക്ഷേപം സ്വീകരിച്ചു വരുന്നു.

വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി ഗാര്‍ഹിക ഉപയോക്താക്കളില്‍നിന്ന് അധിക തുക വാങ്ങുന്നതിനു പുറമേയാണു സെക്യൂരിറ്റി നിക്ഷേപയിനത്തിലും വന്‍ തുക ഈടാക്കുന്നത്. പ്രതിമാസ മീറ്റര്‍ വാടക കൂടാതെയാണിത്. ചാര്‍ജ് വര്‍ധനയില്‍ നാട്ടുകാര്‍ നട്ടംതിരിയുമ്പോഴും ഗാര്‍ഹിക ഉപയോക്താക്കളില്‍നിന്നു 52.13 കോടി രൂപ കൂടി പിരിച്ചെടുക്കേണ്ടതുണ്െടന്ന നിലപാടിലാണു ബോര്‍ഡ്.

വ്യവസായികളില്‍നിന്നും വന്‍കിട വ്യവസായികളില്‍നിന്നുമായി 365.35 കോടി രൂപയാണു നിക്ഷേപമായി സമാഹരിച്ചത്. ബാങ്ക് ഗാരന്റി ഇനത്തില്‍ 205.28 കോടി രൂപയും സമാഹരിച്ചു. സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നടക്കം 1,000 കോടി രൂപയാണു ബോര്‍ഡി നു പിരിഞ്ഞു കിട്ടാനുള്ളത്. 667.60 കോടി രൂപ നല്‍കാനുള്ള ജല അഥോറിറ്റിയാണു കുടിശികക്കാരില്‍ മുന്‍പിലുള്ളത്.


സ്വകാര്യ സ്ഥാപനങ്ങളായ ട്രാവന്‍കൂര്‍ റയോണ്‍സ്, ഇന്‍ഡസില്‍ ഇലക്ട്രോ മെറ്റല്‍സ്, ഹൈ ടെക് ഇലക്ട്രോ തെര്‍മിക്സ് ആന്‍ഡ് ഹൈഡ്രാൈ പവര്‍ ലിമിറ്റഡ്, ബിനാനി സിങ്ക് ലിമിറ്റഡ്, ഹിന്‍ഡാല്‍കോ, സില്‍ക്കണ്‍ മെറ്റലര്‍ജിക്, പി.കെ. റീ റോളിംഗ് മില്‍സ്, ശ്രീലക്ഷ്മി ഇലക്ട്രോ മെറ്റല്‍സ്, ടാറ്റാ ടീ ലിമിറ്റഡ്, എക്സല്‍ ഗ്ളാസ് ഫാക്ടറി, കോയന്‍കോ, എസ്എംഎം സ്റീല്‍ റോളിംഗ് എന്നീ സ്വകാര്യ സ്ഥാപനങ്ങള്‍ പത്തു കോടി രൂപയില്‍ കൂടുതല്‍ കുടിശികയുള്ളവയാണ്.

വിവിധ പോലീസ് സ്റേഷനുകളില്‍ ഉപയോഗിച്ച വൈദ്യുതി ചാര്‍ജ് ഇനത്തില്‍ 46.34 കോടി രൂപയാണു വൈദ്യുതി ബോര്‍ഡിനു കുടിശികയുള്ളത്.

പഞ്ചായത്ത്- നഗരസഭാ ഓഫിസുകളിലായി 4.28 കോടി രൂപയും വൈദ്യുതി ബോര്‍ഡിനു ലഭിക്കാനുണ്ട്. വൈദ്യുതി കുടിശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തുന്നതു തുടരുന്നതിനിടെയാണു വൈദ്യുതി ചാര്‍ജ് വര്‍ധനയും മീറ്റര്‍ ചാര്‍ജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, ബാങ്ക് ഗാരന്റി തുടങ്ങിയ പേരുകളില്‍ ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.