നേവി ഉദ്യോഗസ്ഥന്റെ തിരോധാനം; എഫ്ഐആര്‍ രജിസ്റര്‍ ചെയ്യണമെന്നു മനുഷ്യാവകാശ കമ്മീഷന്‍
നേവി ഉദ്യോഗസ്ഥന്റെ തിരോധാനം; എഫ്ഐആര്‍ രജിസ്റര്‍ ചെയ്യണമെന്നു മനുഷ്യാവകാശ കമ്മീഷന്‍
Tuesday, December 23, 2014 1:04 AM IST
കൊച്ചി: കൈക്കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ കായലിലേക്കു ചാടിയ നാവികസേനാ ഉദ്യോഗസ്ഥന്റെ തിരോധാനത്തെകുറിച്ച് അടിയന്തരമായി എഫ്ഐആര്‍ രജിസ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റിസ് ജെ.ബി. കോശി നിര്‍ദേശിച്ചു.

എഫ്ഐആര്‍ രജിസ്റര്‍ ചെയ്ത് എറണാകുളം ജില്ലാ പോലീസ് മേധാവി ജനുവരി 28ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ വിശദീകരണം സമര്‍പ്പിക്കണം.

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് വെണ്ടുരുത്തി പാലത്തില്‍ നിന്നു കായലിലേക്ക് കൈക്കുഞ്ഞുമായി ചാടിയ യുവതിയെ രക്ഷിക്കാനാണ് നാവികസേനാ ഉദ്യോഗസ്ഥന്‍ വിഷ്ണു ഉണ്ണി (23) കായലില്‍ ചാടിയത്.


മാസം രണ്ടു കഴിഞ്ഞിട്ടും ഉണ്ണിയുടെ മൃതദേഹം പോലും കണ്െടത്താന്‍ കഴിഞ്ഞിട്ടില്ല. പാവപ്പെട്ട കുടുംബത്തിലെ അംഗമായ വിഷ്ണു ഉണ്ണിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് പരാതി സമര്‍പ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.